Home

Tuesday, 2 February 2016

അസ്സുമര്‍

ഈ അധ്യായത്തിന്റെ 73-ാം വാക്യത്തില്‍ ദോഷബാധയെ സൂക്ഷിക്കുന്നവരെ കൂട്ടംകൂട്ടമായി സ്വര്ഗയത്തിലേക്ക്‌ കൊണ്ടുപോകുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അതില്‍ നിന്നാണ്‌ സൂറത്തിന്‌ `സുമര്‍'' എന്ന പേര്‌ ലഭിച്ചത്‌. കൂട്ടം എന്നാണ്‌ ഈ വാക്കിന്റെയര്ഥംൂ. തൗഹീദ്‌ സംബന്ധമായ കല്പരനകള്‍, മുശ്‌രിക്കുകളുടെ ന്യായങ്ങള്‍, അവയുടെ ഖണ്ഡനം, ചില പ്രകൃതി ദൃഷ്‌ടാന്തങ്ങള്‍, വാക്കുകള്‍ ശ്രദ്ധിച്ചുകേട്ട്‌ അവയില്‍ നല്ലത്‌ സ്വീകരിക്കുവാനുള്ള പ്രേരണ, ഉറക്കത്തില്‍ അടങ്ങിയ ദൃഷ്‌ടാന്തങ്ങള്‍, പരലോകത്തുവെച്ച്‌ മുശ്‌രിക്കുകളുടെ ഖേദം, അല്ലാഹുവിന്റെ കാരുണ്യവ്യാപ്‌തി, തൗബ മരണത്തിനു മുമ്പായിരിക്കണമെന്ന നിര്ദേ്ശം, ശിര്ക്കി ന്റെ വിന, സത്യനിഷേധികളെ നരകത്തിലേക്കും ഭക്തന്മാരെ സ്വര്ഗദത്തിലേക്കും നയിക്കപ്പെടുന്ന വിധം മുതലായ പല വിഷയങ്ങളും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്‌.

സ്വാദ്



'സ്വാദ്‌'' എന്ന അവ്യയം കൊണ്ടാണ്‌ ഈ അധ്യായം ആരംഭിച്ചിരിക്കുന്നത്‌. അറബി അക്ഷരമാലയിലെ 14-ാം അക്ഷരം. അതുകൊണ്ട്‌ ആ പേര്‍തന്നെ ഇതിന്‌ നല്‍കിയിരിക്കുന്നു. ഇതില്‍ സത്യനിഷേധികള്‍ക്കുള്ള ശക്തിയായ താക്കീതും സ്വര്‍ഗസുഖം, നരകയാതന, ചില പ്രവാചകന്മാരുടെ ചരിത്രം, ആദംനബി(അ)യെ സൃഷ്‌ടിച്ചത്‌, ഇബ്‌ലീസിന്റെ അഹങ്കാരം തുടങ്ങി പല വിഷയങ്ങളും അടങ്ങിയിട്ടുണ്ട്‌. 
സ്വാദ്‌'' എന്ന അവ്യയം കൊണ്ടാണ്‌ ഈ അധ്യായം ആരംഭിച്ചിരിക്കുന്നത്‌. അറബി അക്ഷരമാലയിലെ 14-ാം അക്ഷരം. അതുകൊണ്ട്‌ ആ പേര്‍തന്നെ ഇതിന്‌ നല്‍കിയിരിക്കുന്നു. ഇതില്‍ സത്യനിഷേധികള്‍ക്കുള്ള ശക്തിയായ താക്കീതും സ്വര്‍ഗസുഖം, നരകയാതന, ചില പ്രവാചകന്മാരുടെ ചരിത്രം, ആദംനബി(അ)യെ സൃഷ്‌ടിച്ചത്‌, ഇബ്‌ലീസിന്റെ അഹങ്കാരം തുടങ്ങി പല വിഷയങ്ങളും അടങ്ങിയിട്ടുണ്ട്‌.

Wednesday, 27 January 2016

അസ്സ്വാഫ്ഫാത്ത്‌

അണികെട്ടി നില്ക്കു ന്നവയെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ സൂറത്തിന് സ്വാഫ്ഫാത്ത് എന്ന് പേര്‍ സിദ്ധിച്ചു. തൗഹീദിന്റെ തെളിവുകള്‍, പുനരുത്ഥാനനിഷേധികള്ക്കുയള്ള ഖണ്ഡനം, സ്വര്ഗയനരകവാസികള്‍ തമ്മിലുള്ള സംഭാഷണം, നൂഹ്, ഇബ്രാഹീം, മൂസാ, ഹാറൂന്‍, ഇല്യാ്സ്, ലൂഥ്, യൂനുസ് (അ) എന്നീ നബിമാരുടെ കഥകള്‍, ഇബ്രാഹീം (അ) സ്വപുത്രനെ ബലിയര്പ്പികച്ചത്, മലക്കുകള്‍ ദൈവപുത്രിമാരാണെന്ന മുശ്‌രിക്കുകളുടെ ജല്പീനങ്ങള്ക്ക്ര മറുപടി ഇങ്ങനെ പല വിഷയങ്ങളും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്.
അണികെട്ടി നില്ക്കു ന്നവയെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ സൂറത്തിന് സ്വാഫ്ഫാത്ത് എന്ന് പേര്‍ സിദ്ധിച്ചു. തൗഹീദിന്റെ തെളിവുകള്‍, പുനരുത്ഥാനനിഷേധികള്ക്കുയള്ള ഖണ്ഡനം, സ്വര്ഗയനരകവാസികള്‍ തമ്മിലുള്ള സംഭാഷണം, നൂഹ്, ഇബ്രാഹീം, മൂസാ, ഹാറൂന്‍, ഇല്യാ്സ്, ലൂഥ്, യൂനുസ് (അ) എന്നീ നബിമാരുടെ കഥകള്‍, ഇബ്രാഹീം (അ) സ്വപുത്രനെ ബലിയര്പ്പികച്ചത്, മലക്കുകള്‍ ദൈവപുത്രിമാരാണെന്ന മുശ്‌രിക്കുകളുടെ ജല്പീനങ്ങള്ക്ക്ര മറുപടി ഇങ്ങനെ പല വിഷയങ്ങളും ഈ സൂറയില്‍ അടങ്ങിയിട്ടുണ്ട്.

യാസീന്‍

നബി(സ) അല്ലാഹുവിന്റെ ദൂതരാണെന്ന്‌ ഇതില്‍ സത്യം ചെയ്‌ത്‌ സ്ഥാപിച്ചിരിക്കുന്നു. അവിടന്ന്‌ എന്തിന്‌ വന്നുവെന്നും അഭിമുഖീകരിച്ച ജനതയുടെ നിലപാടെന്തായിരുന്നുവെന്നും വിവരിച്ചിട്ടുണ്ട്‌. ഒരു നാട്ടുകാരുടെ ചരിത്രം, ഖുര്‍ആന്റെ വാദം സത്യമാണെന്നതിന്‌ പ്രകൃതിയില്‍ നിന്നുള്ള ചില തെളിവുകള്‍, ലോകാവസാനഘട്ടം, സ്വര്‍ഗസുഖങ്ങള്‍ മുതലായ പല കാര്യങ്ങളും വിവരിച്ച ശേഷം മരണാനന്തര ജീവിതത്തിന്‌ സ്‌പഷ്‌ടമായ ചില ദൃഷ്‌ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ അധ്യായം അവസാനിപ്പിക്കുന്നത്‌. `യാസീന്‍'' എന്നത്‌ ഈ സൂറത്തിന്റെ പേരാണ്‌. മരണം ആസന്നരായ ആളുകളുടെ അടുത്ത്‌ ഈ സൂറത്തോതുന്നതില്‍ വലിയ പ്രയോജനങ്ങളുണ്ട്‌. മാത്രമല്ല, ഏതൊരു വിഷമാവസ്ഥയിലും ഈ സൂറത്തോതിയാല്‍ അല്ലാഹു അത്‌ എളുപ്പമാക്കുമെന്നത്‌ ഈ സൂറത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്‌ ചില പണ്ഡിതന്മാര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌ (ഇബ്‌നുകസീര്‍ നോക്കുക).

ഫാത്വിര്‍

ഈ അധ്യായം തിരുനബി (സ്വ) യുടെ മക്കാ ജീവിതത്തിന്റെ അവസാന സന്ദര്‍ഭങ്ങളില്‍ അവതരിച്ചതാണ്. ഫാഥിര്‍ എന്നാല്‍ സ്രഷ്ടാവ് എന്നാണ് അര്‍ത്ഥം. മുന്‍മാതൃകയൊന്നുമില്ലാതെ സൃഷ്ടി നടത്തുക, അഥവാ നേരത്തെ അറിയപ്പെട്ടിട്ടില്ലാത്ത പുതിയ ഒരു പ്രവൃത്തി തുടങ്ങുക-ഇതിനാണ് ''ഫഥറ'' എന്നു പ്രയോഗിക്കുക എന്ന് ചില പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുഅബ്ബാസ്(റ)വിന്റെ ഒരു പ്രസ്താവം അതിന് തെളിവാണ്. താന്‍ പറയുന്നു: ''ഫാഥിര്‍'' എന്ന പദത്തിന്റെ സൂക്ഷ്മമായ അര്‍ത്ഥം എനിക്കറിയില്ലായിരുന്നു. ഇങ്ങനെയിരിക്കെയാണ് രണ്ടു ഗ്രാമീണര്‍ (അവരുടെ ഭാഷ ശുദ്ധവും സ്പഷ്ടവും സൂക്ഷ്മവുമായിരിക്കും) ഒരു കേസുമായി എന്നെ സമീപിക്കുന്നത്. ഒരു കിണറ്റിന്റെ കാര്യത്തില്‍, അത് ആരു കുഴിച്ചു എന്നതാണ് തര്‍ക്കം. അതില്‍ ഒരാള്‍ പറഞ്ഞു: ഞാനാണ് അത് കുഴിക്കാന്‍ തുടങ്ങിയത്-(തഫ്‌സീര്‍ ഇബ്‌നുകസീര്‍ 3:546 നോക്കുക). ''ഫഥറ'' എന്ന ക്രിയയുടെ കര്‍തൃവാചിയാണ് ''ഫാഥിര്‍''. സൂറയുടെ ഒന്നാം ആയത്തില്‍ തന്നെ ആകാശഭൂമികളുടെ സ്രഷ്ടാവ് എന്ന് പരാമര്‍ശിച്ചതില്‍ നിന്നാണ് പേരുവന്നത്. അതേ സൂക്തത്തില്‍ തന്നെ മലക്കുകളെ പറ്റിയും അവരുടെ സൃഷ്ടിപ്പുരീതിയെ കുറിച്ചും പറയുന്നതിനാല്‍ ''സൂറത്തുല്‍മലാഇക'' എന്നും ഇതിനു പേരുണ്ട്. മക്കയിലായിരുന്നു ഇതിന്റെ അവതരണമെന്നു പറഞ്ഞുവല്ലോ. അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ കുറേ ശക്തമായിത്തന്നെ ഇതില്‍ ഊന്നിപ്പറയുന്നുണ്ട്. അവയത്രയും വളരെ ഹഠാദാകര്‍ഷകവും ചിന്തനീയവും അനിഷേധ്യവുമായ രീതിയിലാണ് എന്ന വിശേഷത കൂടി സൂറയിലുടനീളം കണ്ണോടിച്ചാല്‍ കാണാം. അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ മഹത്വവും വൈപുല്യവും എത്രമാത്രം ചിന്തോദ്ദീപകമാണ് എന്ന് ഏതുമരവിച്ച മനസ്സിനെയും ബോധ്യപ്പെടുത്തുംവിധമുള്ള പരാമര്‍ശങ്ങള്‍ നിരത്തിവെച്ചിരിക്കയാണിതില്‍. ഈ പ്രഞ്ചത്തിന്റെ ഔജ്ജ്വല്യം, അതില്‍ പരക്കെ വിന്യസിക്കപ്പെട്ടിരിക്കുന്ന അത്യദ്ഭുത പ്രതിഭാസങ്ങള്‍, എങ്ങും ദൃശ്യമാകുന്ന നൂറുനൂറായിരം ദൈവികാനുഗ്രഹങ്ങള്‍-ഇവയൊക്കെ ചര്‍ച്ചാവിഷയമാണ്. ചിന്തിക്കുന്ന മനുഷ്യന് ഇവയുടെയൊക്കെ സ്രോതസ്സ് ഒന്നുമാത്രമാണെന്നു കാണാം. പ്രപഞ്ചത്തിന്റെ സര്‍വാധിപതി അല്ലാഹുവാണെന്നും അവനാണ് സമസ്ത സ്‌തോത്രങ്ങള്‍ക്കും അര്‍ഹനെന്നും വിളംബരം ചെയ്തുകൊണ്ടാണ് സൂറയുടെ തുടക്കം. അതിനു അനിഷേധ്യതെളിവുകള്‍ ഒരു കൊച്ചു ചെപ്പിലെന്നവണ്ണം അവിടെ ഒതുക്കിയിരിക്കുന്നു-പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ് അല്ലാഹു. രണ്ടും മൂന്നും നാലുമൊക്കെ ചിറകുള്ളവരായി മലക്കുകളെ സൃഷ്ടിക്കുന്നതും നിയോഗിക്കുന്നതും അവനാണ്. ഇനി, മാലാഖമാരുടെ ചിറകുകളോ മറ്റെന്തെങ്കിലുമോ ആകട്ടെ, ഇന്ന രീതിയിലേ സൃഷ്ടിക്കൂ, സൃഷ്ടിക്കാവൂ എന്ന വല്ല വ്യവസ്ഥകളും അവന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ ആരെങ്കിലുമുണ്ടോ? ഏയ്, ഇല്ല. സൃഷ്ടിപ്പിന്റെ കാര്യത്തില്‍ താനുദ്ദേശിക്കുന്നത് അവന്‍ കൂടുതല്‍ ചെയ്യും. കാരണം, എന്തിനും കഴിവുറ്റവനത്രേ അല്ലാഹു. അവന്‍ ആര്‍ക്കെങ്കിലും നന്മയുടെയും സൗഭാഗ്യത്തിന്റെയും കവാടം തുറന്നുകൊടുത്താല്‍ ആര്‍ക്കാണ് അത് അടക്കാനും തടുക്കാനും കഴിയുക? സര്‍വശക്തന്‍ തടഞ്ഞിട്ട വഴി തുറക്കാന്‍ പോന്നവരും ആരുമില്ല. ഇത് പ്രാപഞ്ചിക വ്യവസ്ഥയാണ്. നിഷേധികള്‍ക്കെന്താ, മറിച്ചുവല്ലതും ചെയ്യാനാകുമോ? പരലോകത്തെ പുനരുത്ഥാനമാണല്ലോ നിഷേധികള്‍ക്ക് തീരെ ദഹിക്കാത്തത്. എന്നാല്‍ ഒരിക്കല്‍ മനുഷ്യനെ സൃഷ്ടിച്ച സര്‍വശക്തന് അവനെ പുനഃസൃഷ്ടിക്കുക എന്നത് ഒരു പ്രയാസമുള്ള കാര്യമാണോ? സാമാന്യ ബുദ്ധിക്കു തന്നെ അതിന്റെ സാധ്യതയും സാധുതയും ഉള്‍ക്കൊള്ളാനാകും. പുറമെ ചിന്താശീലര്‍ക്കിത് ഗ്രഹിക്കുവാന്‍ എത്രയെത്ര ദൃഷ്ടാന്തങ്ങളുണ്ട് ഭൂമിയുടെ ഉപരിതലത്തില്‍! ഉണങ്ങിവരണ്ട് സസ്യനിശ്യൂന്യമായി കിടക്കുന്ന ഭൂമിയില്‍ അല്ലാഹു നടത്തുന്ന പുനഃസൃഷ്ടി കണ്ണുള്ളവര്‍ക്കൊക്കെ കാണാവുന്നതല്ലേ; ആകാശത്ത് കാര്‍മേഘങ്ങളുടെ സാന്നിധ്യമുണ്ടാകുന്നു; കാറ്റുകള്‍ അവയെ അന്തരീക്ഷത്തില്‍ പലഭാഗത്ത് വിന്യസിക്കുന്നു; താമസിയാതെ മഴ പെയ്യുകയായി. വരണ്ടുണങ്ങിയ ഭൂപ്രദേശങ്ങള്‍ മഴവെള്ളത്തില്‍ കുളിച്ച് നാളുകള്‍ കഴിയുമ്പോഴേക്കതാ ആ പ്രതലങ്ങളാകെ കിളിര്‍ത്തു പച്ചപിടിക്കുന്നു! ആയിരക്കണക്കിന് സസ്യലതാദികള്‍-ഇങ്ങനെ തന്നെയാണ് മനുഷ്യരുടെ പുനരുത്ഥാനവും. സൂക്തം ഒമ്പത് അനാവരണം ചെയ്യുന്നത് ഈ ചിത്രമാണ്. അല്ലാഹുവിന്റെ സവിധത്തിങ്കലല്ലാതെ പ്രതാപവും യശസ്സും അന്വേഷിക്കുന്നവര്‍ ഇല്ലാത്ത കരിമ്പൂച്ചയെ കൂരിരുട്ടില്‍ പരതുകയാണെന്ന് ഖുര്‍ആന്‍ പലവുരു വ്യക്തമാക്കിയതാണ്. ആരെങ്കിലും പ്രതാപം ഉദ്ദേശിക്കുന്നുവെങ്കില്‍, അതിന്റെ പ്രഭവസ്ഥാനത്താണ് അന്വേഷിക്കേണ്ടത്-സര്‍വപ്രതാപവും അല്ലാഹുവിന്നത്രേ എന്ന് സൂക്തം പത്ത് പഠിപ്പിക്കുന്നു. മനുഷ്യസൃഷ്ടിയുടെ ചിന്തോദ്ദീപകമായ ഭിന്നഘട്ടങ്ങള്‍ ആരുടെയും ശ്രദ്ധക്ക് വിഷയീഭവിക്കേണ്ടതാണ്; മറുവശത്ത് ബീജാണ്ഡ സങ്കലനത്തിലൂടെ രൂപം പ്രാപിക്കുകയും ഒരേതരം പേശീവ്യൂഹങ്ങളും എല്ലുകളും രക്ത-മാംസങ്ങളുമായി ''സംഘടിപ്പിക്ക''പ്പെടുന്ന മനുഷ്യരില്‍ ചിലര്‍ ഒന്നാം വയസ്സിലും വേറെചിലര്‍ പതിനൊന്നാം വയസ്സിലും മറ്റുചിലര്‍ നൂറ്റിപതിനൊന്നാം വയസ്സിലും മരിക്കുന്നു-എന്താണീ മാറ്റങ്ങള്‍ക്ക് നിദാനം, കാരണം? ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍! പക്ഷേ, മറുപടിയുണ്ട്-സര്‍വജ്ഞനായ റബ്ബിന്റെ നിര്‍ണയമാണ് എല്ലാം. മുന്‍നിശ്ചയമനുസരിച്ചേ എന്തും നടക്കുന്നുള്ളൂ. പക്ഷേ, അല്‍പജ്ഞനായ മനുഷ്യന് അതിന്റെയൊന്നും രഹസ്യമറിയില്ല. തനിക്കും അതെല്ലാം അറിയണമെന്ന വാശി അവന്റെ മൗഢ്യത്തില്‍ നിന്ന് മുളപൊട്ടുന്നതാണ്. വലിയതും ചെറിയതുമായ വസ്തുക്കളത്രയും കര്‍ശനമായ ആസൂത്രിത പദ്ധതികളോടെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനാണ് അല്ലാഹു. എന്നാല്‍ സര്‍വശക്തനായ അവന് എത്രയും അനായാസകരമത്രേ അതെല്ലാം-സൂക്തം 11. രാത്രിയും പകലും വ്യവസ്ഥാപിതമായി മാറിമാറി വരുന്നു. സൂര്യ ചന്ദ്ര നക്ഷത്രങ്ങള്‍ നിശ്ചിത ഭ്രമണപഥങ്ങളിലൂടെയുള്ള പ്രയാണം നിര്‍വിഘ്‌നം തുടരുകയാണ്. ഇതൊക്കെ വൃഥാ സംഭവിക്കുമോ? ലാത്തും ഉസ്സായും മനാത്തും ബഹുദൈവ വിശ്വാസികള്‍ ആരാധിക്കുന്ന മറ്റു ബിംബങ്ങളും എത്ര സെന്റീമീറ്റര്‍ മഴ പെയ്യിക്കുന്നുണ്ട്, എത്ര നക്ഷത്രങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്? അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന ''ദൈവങ്ങള്‍''ക്ക് ഒരു പുല്‍കൊടിയുടെ കഴിവുപോലുമില്ല-സൂക്തം പതിമൂന്നിന്റെ പ്രഖ്യാപനം അതാണ്! ഇനി മഴവര്‍ഷിച്ചുണ്ടാകുന്ന സസ്യങ്ങള്‍ അവലോകനം ചെയ്താലോ? അവ വിവിധ തരത്തിലും സ്വഭാവത്തിലുമാണ് വളരുന്നത്. ഇലകളും ശിഖരങ്ങളും വ്യത്യസ്ത വര്‍ണങ്ങളില്‍. പുഷ്പങ്ങളും മൊട്ടുകളും തളിരുകളും തഥൈവ. ഒരേ വെള്ളം നനച്ചുണ്ടാകുന്ന കായ്കനികള്‍ ഭിന്നരുചികളില്‍ ലഭിക്കുന്നു-പുളി, മധുരം, കയ്പ്, കവര്‍പ്പ്, എരിവ്.... ഒരേ വര്‍ഗം മാവില്‍ നിന്ന് ലഭിക്കുന്ന മാങ്ങകള്‍ തന്നെ പുളിരസത്തില്‍ വ്യത്യസ്തം. പഴവര്‍ഗങ്ങളിലും മറ്റുമെല്ലാം ഈ വൈജാത്യം കാണാം. മനുഷ്യരിലും മൃഗങ്ങളിലും പക്ഷിപറവകളിലും കാണും ഈ വ്യത്യാസം. വെറുതെയങ്ങ് സംഭവിക്കുകയാണോ ഇതൊക്കെ? സൂക്തം 27, 28 ഇത്തരം പ്രാപഞ്ചിക വിസ്മയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും സ്രഷ്ടാവിനെ കണ്ടെത്താന്‍ ബുദ്ധിമാന്മാരെ ആഹ്വാനം ചെയ്യുകയുമാണ്. നേരത്തെ സൂചിപ്പിച്ച പോലെ, അല്ലാഹുവിന്റെ അജയ്യമായ കഴിവുകളിലേക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത ദിവ്യത്വത്തിലേക്കും ശക്തമായി വിരല്‍ചൂണ്ടുന്ന മേല്‍പരാമര്‍ശിച്ച വിധമുള്ള ധാരാളം പ്രതിപാദനങ്ങള്‍ ഈ സൂറയിലുണ്ട്. ''ഹേ, ജനങ്ങളേ, നിങ്ങളെല്ലാം അല്ലാഹുവിന്റെ ആശ്രിതരത്രേ-ഐശ്വര്യനും സ്തുത്യര്‍ഹനും സല്‍ഗുണ സമ്പൂര്‍ണനും അല്ലാഹു മാത്രം'' (സൂക്തം 15) എന്ന് വസ്തുതകള്‍ ആകമാനം ആറ്റിക്കുറുക്കി ഇതില്‍ പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല, ഈ അധൃഷ്യത ചോദ്യംചെയ്യപ്പെടാനാകാത്തതാണെന്ന് ഗ്രഹിക്കുവാന്‍ പര്യാപ്തമായ വാക്കുകളും പ്രയോഗങ്ങളും ഇടതടവില്ലാതെ ചേര്‍ത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു. ചില പ്രയോഗങ്ങള്‍ കാണുക: അല്ലാഹു സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവനത്രേ (സൂക്തം 1), പ്രതാപശാലിയും യുക്തിമാനുമാകുന്നു (സൂക്തം 2), കാര്യങ്ങളെല്ലാം മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കാണ് (4), അവര്‍ പ്രവര്‍ത്തിക്കുന്നത് നന്നായി അറിയുന്നവനാണവന്‍ (8).... അവയത്രയും അവന് നിഷ്പ്രയാസകരമാണ് (11), അവനാണ് നിങ്ങളുടെ റബ്ബ്, രാജാധിപത്യവും അവനുതന്നെ (13), അതവന് ഒരു ഭാരിച്ച കൃത്യമൊന്നുമല്ല (17), അവന്റെ അടുത്തേക്കാണ് മടക്കം (18), അവന്‍ പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമാകുന്നു (28), സൃഷ്ടികളുടെ കാര്യങ്ങള്‍ കാണുന്നവനും സൂക്ഷ്മജ്ഞനും തന്നെയാണ് അവന്‍ (31), പ്രപഞ്ച രഹസ്യങ്ങളും മനുഷ്യ മനസ്സിലുള്ളതും അറിയുന്നവന്‍ (38), പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവനെ തോല്‍പിക്കാന്‍ കഴിയില്ല (44)-ഇത്യാദി പ്രയോഗങ്ങളും അതിലൂടെയുള്ള വിശ്വാസ സിദ്ധാന്തങ്ങളുടെ അനാവരണവും ഈ അധ്യായത്തിന് സവിശേഷമായൊരു മുഖമുദ്ര തന്നെ സമ്മാനിച്ചിരിക്കുകയാണ്. സ്രഷ്ടാവ് അഥവാ ''ഫാഥിര്‍'' എന്ന നാമകരണത്തോട് തികച്ചും ഔചിത്യം പുലര്‍ത്തുന്ന ഉള്ളടക്കം.
ഫാത്വിര്‍

Saturday, 23 January 2016

സബഅ്

സബഅ് എന്നത് അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തെ ഒരു പുരാതന രാജ്യത്തിന്റെ പേരാണ്. പ്രശോഭിതമായൊരു സംസ്‌കാരവും ഉയര്‍ന്ന നാഗരികതയും നിലനിന്നിരുന്ന പ്രാചീനസാമ്രാജ്യമാണ് സബഅ്. ഷീബാ സാമ്രാജ്യം എന്നും ഇതറിയപ്പെടുന്നു. അവിടെ സിംഹാസനത്തിലിരുന്ന ബില്‍ഖീസ് രാജ്ഞിയെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിച്ചതായി കാണാം: സുലൈമാന്‍ നബി(അ)ന്റെ മരംകൊത്തി ഒരിക്കല്‍ അപ്രത്യക്ഷമാവുകയുണ്ടായി. കുറേകഴിഞ്ഞ് തിരിച്ചെത്തിയ പക്ഷി ബോധിപ്പിച്ചു-...സബഇല്‍ നിന്ന് ചില സൂക്ഷ്മവൃത്താന്തങ്ങളുമായാണ് ഞാന്‍ വരുന്നത്. അന്നാട്ടുകാരുടെ ആധിപത്യം വാഴുന്ന രാജ്ഞിയെ ഞാന്‍ കണ്ടു; അവള്‍ക്ക് സര്‍വവിധ ഭൗതികസൗകര്യങ്ങളുമുണ്ട്; ഒരു മഹാസിംഹാസനവും... (അധ്യായം 27 അന്നംല്, സൂക്തം 20-44 നോക്കുക). ഷീബാസാമ്രാജ്യത്തെക്കുറിച്ച് ബൈബിളിലും പരാമൃഷ്ടമായിട്ടുണ്ട്. ഉയര്‍ന്ന നാഗരികതയും സാമ്പത്തിക സുസ്ഥിതിയും പ്രാപിച്ചിരുന്നു അവര്‍. സ്വര്‍ണ്ണം, വെള്ളി, രത്‌നങ്ങള്‍ മുതലായ അമൂല്യവസ്തുക്കള്‍ അവരുടെ കച്ചവടച്ചരക്കുകളായിരുന്നു എന്ന് ചരിത്രങ്ങളില്‍ കാണാം. ഇങ്ങനെ നാനാവിധേനയുള്ള ദിവ്യാനുഗ്രഹങ്ങളാല്‍ സൗഭാഗ്യവാന്മാരായിരുന്നു അവര്‍. ഈ സൂറയിലും അവര്‍ക്കുലഭിച്ച ഭൗതിക നേട്ടങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ, അനുഗ്രഹങ്ങള്‍ക്കവര്‍ നന്ദികാണിച്ചില്ല. അവയുടെ ദാതാവായ സര്‍വശക്തനെ അവര്‍ വിസ്മരിച്ചു. വിസ്മൃതി പിന്നെപ്പിന്നെ ധിക്കാരത്തിനും നിഷേധത്തിനും അരാജകത്വത്തിനുമൊക്കെ വഴിമാറിക്കൊടുത്തു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ആസ്വാദകന്മാര്‍ അവന്റെ ബദ്ധവൈരികളും ധിക്കാരികളുമായി. ഇതുപക്ഷെ, ഏറെക്കാലം അവന്‍ വെച്ചുപൊറുപ്പിക്കുമോ? അണക്കെട്ടുപൊട്ടി ആ ഇഹലോക സ്വര്‍ഗം തകര്‍ന്നു തരിപ്പണമായി. 15-18 സൂക്തങ്ങളില്‍ ഇതിന്റെ വിവരണം വരുന്നുണ്ട്. ചുരുക്കത്തില്‍ ചിന്തോദ്ദീപകവും പഠനാര്‍ഹവുമായ പ്രസ്തുത സംഭവമുദ്ധരിച്ചിരിക്കയാലാണ് അധ്യായത്തിന് ആ പേര് നല്‍കിയിരിക്കുന്നത്. മക്കയില്‍ അവതരിച്ചതാണ് ഈ സൂറ. വിശ്വാസപ്രമാണങ്ങളില്‍ സുപ്രധാനമായവ ഇതില്‍ പ്രതിപാദ്യമാണ്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം, പുനരുത്ഥാനം, പരലോകം തുടങ്ങിയവ. ഇഹലോക വാസം വെടിഞ്ഞ് പാരത്രിക ലോകത്തെത്തിച്ചേരുന്ന ഏതു മനുഷ്യനും വിജയവും സന്തുഷ്ടിയും സമാധാനവും കാംക്ഷിക്കുന്നവനായിരിക്കും. എന്നാല്‍ അവ കൈവരുവാന്‍ സത്യവിശ്വാസവും സല്‍കര്‍മങ്ങളും മാത്രമാണ് പ്രതിവിധിയെന്ന് ഇതില്‍ ഊന്നിപ്പറയുന്നുണ്ട്. മറ്റെന്തൊക്കെ യോഗ്യതകളുണ്ടെങ്കിലും അതൊക്കെ അവിടെ അവഗണിക്കപ്പെടുക മാത്രമേ ഉണ്ടാകൂ. മരണാനന്തരമുണ്ടാകുന്ന പുനര്‍ജന്മം, ആ ജന്മത്തില്‍ അഥവാ പരലോകത്ത് ഉണ്ടാകുന്ന രക്ഷാശിക്ഷകള്‍-ഇവ രണ്ടും സംബന്ധിച്ച് ശക്തിയുക്തമായും തെളിവുകള്‍ നിരത്തിയും ഇവിടെ സംസാരിക്കുന്നുണ്ട് അല്ലാഹു. ഇഹ-പരലോകങ്ങള്‍ക്കിടയിലെ ഭിത്തിയാണല്ലോ ഖിയാമത്ത് നാള്‍. അതിന്റെ നിഷേധകരായിരുന്നു മക്കാമുശ്‌രിക്കുകള്‍. സൂറയുടെ ആദ്യഭാഗത്തുതന്നെ അവരെ ഖണ്ഡിക്കുന്നത് ഇപ്രകാരമാണ്-സത്യനിഷേധികള്‍ ജല്‍പിച്ചു: ''ഞങ്ങള്‍ക്ക് അന്ത്യനാള്‍ വന്നെത്തുകയൊന്നുമില്ല''. അവര്‍ക്ക് മറുപടി നല്‍കാന്‍ അല്ലാഹു നബി (സ്വ)യെ ഉണര്‍ത്തുകയാണ്: ''അങ്ങു പറയുക; അല്ല, അന്ത്യനാള്‍ നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യുന്നതാണ്!...'' (സൂക്തം 3). സത്യവിശ്വാസികള്‍ക്ക് പ്രതിഫലം നല്‍കുക, സത്യനിഷേധികളെ ശിക്ഷിക്കുക എന്നിവക്കുവേണ്ടിയാണ് അന്ത്യനാളിന്റെ ആഗമമെന്നും സ്പഷ്ടമാക്കിയിരിക്കുന്നു (സൂക്തം 4, 5). സത്യത്തിന്റെ സ്വീകാരത്തില്‍ അന്ധമായ വാശിയായിരുന്നു മുശ്‌രിക്കുകള്‍ക്ക്. നബി (സ്വ)യെയും വിശ്വാസികളെയും അവര്‍ പരിഹസിച്ചും അവഹേളിച്ചും പൊറുതിമുട്ടിച്ചു. ''നാം മരിച്ചുപോയാല്‍ പിന്നെയും ഒരു പുതിയ ജീവിതമുണ്ടെന്നാണിവന്‍ പറയുന്നത്; ഇവന് ഭ്രാന്തു തന്നെയാണ്'' എന്നൊക്കെയായിരുന്നു അവരുടെ പ്രഖ്യാപനങ്ങള്‍ (സൂക്തം 7, 8). പരലോകത്തെക്കുറിച്ചും പരിഹാസകരും നിഷേധികളുമായ ആളുകള്‍ക്ക് അവിടെ വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചും ഉദ്‌ബോധനമുള്ളതായി കാണാം (സൂക്തം 8). അല്ലാഹുവിന്റെ ശക്തിവിശേഷങ്ങള്‍ മേല്‍ക്കുമേല്‍ പറഞ്ഞുപഠിപ്പിക്കുകയും അതിന്നുള്ള ദൃഷ്ടാന്തങ്ങള്‍ ദൈനംദിനം ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തിട്ടും ആ സര്‍വശക്തനെയും അവന്റെ തിരുദൂതരെയും ദിവ്യഗ്രന്ഥത്തെയും നിഷേധിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരെ എത്ര ഉദ്‌ബോധനം നടത്തിയിട്ടെന്ത്! എന്നാലും ഖുര്‍ആന്‍ ഇവിടെ അന്ത്യനാളിലെ പല ദയനീയ രംഗങ്ങളും ബീഭത്സ ദൃശ്യങ്ങളും അനാവരണം ചെയ്യുന്നുണ്ട്: ''സത്യനിഷേധം വഴി അക്രമകാരികളായ ജനങ്ങള്‍ മഹ്ശറില്‍ അല്ലാഹുവിന്റെ മുന്നില്‍ അണിനിരത്തപ്പെടുന്നത് നീ കാണുകയാണെങ്കില്‍ അതൊരു ഗുരുതര ദൃശ്യം തന്നെയായിരിക്കും'' എന്നു തുടങ്ങുന്ന സൂക്തം (31) അല്‍പമെങ്കിലും ചിന്താശക്തിയുള്ളവര്‍ക്ക് പാഠമായിരിക്കേണ്ടതാണ്. ''രാജാധിരാജനായ റബ്ബിന്റെ മുമ്പില്‍ നിരര്‍ത്ഥകമായ വാദപ്രതിവാദം നടത്തുന്ന കാഫിറുകള്‍ ഒടുവില്‍ ഇളിഭ്യരായി ചങ്ങലകളില്‍ കുരുക്കപ്പെടുകയും നരകത്തിലെറിയപ്പെടുകയുമാണുണ്ടാവുക'' എന്ന് അവിടെ വിശദീകരിക്കുന്നുണ്ട്. സൂറയുടെ അവസാനവും ഏകദേശം ഇതേ രംഗംതന്നെ. ''അവര്‍ ആകെ അസ്വസ്ഥരാകും; സത്യവിശ്വാസം പുല്‍കാന്‍ തയ്യാറാകും! പക്ഷെ എന്തുഫലം?'' (സൂക്തം 51-54). അല്ലാഹുവിനോടുകൂടെ സ്വയംകൃത ''ദൈവങ്ങ''ളെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നവരാണല്ലോ മക്കാമുശ്‌രിക്കുകള്‍. ബുദ്ധിശൂന്യവും പരിഹാസ്യവുമായ ഈ നയം പതിനാലു നൂറ്റാണ്ടുകഴിഞ്ഞ് ഇന്നും കുറെ മനുഷ്യര്‍ വെച്ചുപുലര്‍ത്തുന്നു. അന്ന് കല്ലും മണ്ണും കൊണ്ട് അവര്‍ സ്വകരങ്ങളാല്‍ ദൈവങ്ങളെ ഉണ്ടാക്കിയിരുന്നുവെങ്കില്‍ ഇന്ന് പ്ലാസ്റ്റിക്കും ഫൈബറും കൊണ്ട് ഇവര്‍ യന്ത്രങ്ങളാല്‍ ദൈവങ്ങളെ ഉണ്ടാക്കുന്നു എന്ന വ്യത്യാസം മാത്രം; അന്ന് ശിലായുഗ ശിര്‍ക്ക്, ഇന്ന് യന്ത്രയുഗ ശിര്‍ക്ക്. ഈ ദൈവങ്ങള്‍ക്ക് വല്ല ''ക്വാളിഫികേഷനും'' ഉണ്ടോ? യാതൊന്നുമില്ല. അരാധകര്‍ക്കെല്ലാം ഇത് വ്യക്തമായി അറിയുകയും ചെയ്യാം. ഈ പശ്ചാത്തലത്തിലാണ് സൂറയില്‍ പലേടത്തും അല്ലാഹുവിന്റെ ശക്തിവിശേഷണങ്ങള്‍ എടുത്തുദ്ധരിച്ചിരിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പതിനായിരത്തിലൊരംശം പോലും സ്വായത്തമാക്കാനാകാത്ത കൃത്രിമ ''ദൈവങ്ങള്‍''ക്ക് ബുദ്ധിയുള്ള മനുഷ്യന്‍ എങ്ങനെ ദിവ്യത്വം കല്‍പിക്കും? മഹാകഷ്ടം തന്നെ! മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ചില അറബികള്‍ വാദിച്ചിരുന്നു. ചിലര്‍ അവയെ ആരാധിക്കുകയും ചെയ്തുവന്നു. ആ മലക്കുകളും സ്വന്തം ബഹുദൈവങ്ങളും പരലോകത്ത് തങ്ങളടെ സഹായകരും ശുപാര്‍ശകരുമാകുമെന്നും മുശ്‌രിക്കുകള്‍ ജല്‍പിച്ചിരുന്നു. ആ അന്ധവിശ്വാസത്തിനും മറുപടി പറയുന്നുണ്ട്. ''തന്റെ അനുമതിയോടു കൂടി മാത്രമേ ആരും അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യൂ'' (സൂക്തം 23). അമ്പിയാ-ഔലിയാക്കളായിരിക്കും അല്ലാഹുവിന്റെ അനുമതി ലഭിക്കുന്ന ശുപാര്‍ശകര്‍. അല്ലെങ്കിലും നിഷേധികള്‍ക്ക് ആര് അവിടെ ശുപാര്‍ശ ചോദിക്കാന്‍? ബഹുദൈവ വിശ്വാസികളെയും ബിംബാരാധകരെയും ഉത്തരം മുട്ടിക്കാനായി പ്രത്യേക നടപടികള്‍ തന്നെ അവിടെയുണ്ടാകുമെന്ന് സൂറ വ്യക്തമാക്കുന്നുണ്ട് (സൂക്തം 22, 40). ജിന്നുകളും പിശാചുക്കളുമൊക്കെ അദ്യശ്യമായ കാര്യങ്ങള്‍ അറിയുമെന്ന മൂഢവിശ്വാസം ആ മുശ്‌രിക്കുകളില്‍ പരക്കെ ഉണ്ടായിരുന്നു. അതിന്റെ നിഷേധത്തിനായി സുലൈമാന്‍ നബി(അ)ന്റെ വഫാത്ത് വൃത്താന്തവും പറഞ്ഞതായി കാണാം (സൂക്തം 14). ഭൂലോക ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബി(അ)ന്റെയും പിതാവ് ദാവൂദ് നബി(അ)ന്റെയും ചരിത്രത്തിലേക്ക് ഹ്രസ്വമായി വെളിച്ചം വീശുകയും അവര്‍ക്ക് നല്‍കിയ ചില മഹത്തായ അനുഗ്രഹങ്ങളുടെ രത്‌നച്ചുരുക്കം പറയുകയും ചെയ്തിട്ടുണ്ട്. പ്രവാചകത്വം, വഹ്‌യ്, ഖുര്‍ആന്‍ എന്നിവയൊക്കെ വ്യാജമായി മുദ്രയടിക്കുകയും പരിഹാസ പാത്രമാക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളുടെ നിഷേധാത്മക നിലപാടിന് സൂറയിലുടനീളം മറുപടി നല്‍കിയിരിക്കുന്നതായി കാണാം.

അല്‍ അഹ്‌സാബ്

ഹിസ്ബ് എന്ന അറബിപദത്തിന് കക്ഷി, വിഭാഗം, സംഘം എന്നൊക്കെയാണര്‍ത്ഥം. അതിന്റെ ബഹുവചനമാണ് അഹ്‌സാബ്. നബി (സ്വ) യെയും മുസ്‌ലിംകളെയും സംയുക്തമായ ഒരു യുദ്ധത്തിലൂടെ നേരിട്ട് തകര്‍ത്ത് തരിപ്പണമാക്കാന്‍ ഖുറൈശും മറ്റുചില അറബി ഗോത്രങ്ങളും ഖൈബറിലും മദീനയിലും മറ്റും നിന്നുള്ള ജൂതന്മാരുമടങ്ങിയ കക്ഷികള്‍ സഖ്യമുണ്ടാക്കി യുദ്ധത്തിന് പുറപ്പെട്ടു. അതാണ് ഖന്‍ദഖ് യുദ്ധം. അതുസംബന്ധിച്ച് ഇതില്‍ പരാമര്‍ശമുള്ളതുകൊണ്ടാണ് സഖ്യകക്ഷികള്‍ എന്നര്‍ത്ഥമുള്ള ''അല്‍അഹ്‌സാബ്'' എന്ന് ഈ അധ്യായത്തിന് പേരുലഭിച്ചത്. ആ പദം പലപ്രാവശ്യം ഇതില്‍ ആവര്‍ത്തിതമായിരിക്കുന്നു. ഒറ്റക്കെട്ടായ മുന്നേറ്റം നടത്തി ഇസ്‌ലാമിനെ നാമാവശേഷമാക്കാന്‍ ശത്രുക്കള്‍ മെനഞ്ഞ ഈ തന്ത്രം ഫലിക്കാതെ പോവുകയാണുണ്ടായത്. എല്ലാം ഇട്ടേച്ച് അവര്‍ പിന്തിരിഞ്ഞോടുകയായിരുന്നുവെന്ന വിസ്തൃതവിവരം വഴിയെ വരുന്നുണ്ട്. മദീനയില്‍ അവതരിച്ചതാണ് സൂറത്തുല്‍ അഹ്‌സാബ്. സൂക്തങ്ങള്‍ എഴുപത്തിമൂന്ന്. മദനീവിഭാഗം സൂറകള്‍ നിയമനിര്‍മാണ പ്രധാനങ്ങളായിരിക്കുമെന്ന് പലപ്പോഴും നാം മനസ്സിലാക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ പൊതുജീവിതവുമായി ബന്ധപ്പെട്ട പല നിയമങ്ങളും ഈ അധ്യായത്തില്‍ അനാവൃതമായിട്ടുണ്ടെന്ന് കാണാം: വിവാഹ സല്‍ക്കാരം, സ്ത്രീകളുടെ വസ്ത്രധാരണ മര്യാദകള്‍, നഗ്നതാ പ്രദര്‍ശന നിരോധം, തിരുനബി (സ്വ)യുമായുള്ള സമീപനച്ചിട്ടകള്‍, അവിടത്തെ ആദരിക്കേണ്ടതിന്റെ അനിവാര്യത തുടങ്ങി പലതും വിവരിച്ചിട്ടുണ്ട്. അറബികള്‍ക്കിടയിലുണ്ടായിരുന്ന ളിഹാറ്, തബന്നി മുതലായ ചില ദുരാചാരങ്ങളെ നിരോധിക്കുകയും ഖന്‍ദഖ് യുദ്ധം സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. സൂറയുടെ തുടക്കം തന്നെ രണ്ടു സുപ്രധാന കാര്യങ്ങളുണര്‍ത്തിക്കൊണ്ടാണ്-അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം, സത്യനിഷേധികളെയും കപടന്മാരെയും അനുസരിച്ചുപോകരുത്. തിരുനബി (സ്വ)യെ അഭിസംബോധനം ചെയ്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ രണ്ടും കല്‍പിച്ചത് എന്നതിന് വര്‍ധിത പ്രസക്തിയാണുള്ളത്. നബി (സ്വ)യില്‍ നിന്ന് സൂക്ഷ്മതക്ക് വിപരീതമായി വല്ലതും സംഭവിക്കുകയോ നിഷേധികളോട് ചായ്‌വ് ഉണ്ടാവുകയോ ചെയ്തിരുന്നോ? ഇല്ല, ഒരിക്കലുമില്ല. പ്രത്യുത നബി (സ്വ)യുടെ ഉമ്മത്ത് വിഷയത്തിന്റെ ഗൗരവാവസ്ഥ ഗ്രഹിക്കാനാണ് ഈ രീതിയില്‍ വിഷയമവതരിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ അനുധാവനം ചെയ്യാനും വിഷയങ്ങള്‍ മുഴുവന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവാനും തുടര്‍ന്നു കല്‍പനയുണ്ട്. ഓരോ സത്യവിശ്വാസിക്കും ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണല്ലോ അവ. അങ്ങനെ ചെയ്യുമ്പോഴാണ് മനുഷ്യന്റെ ഹൃദയവും ആത്മാവും മനസ്സും ബുദ്ധിയുമൊക്കെ സമാധാന പൂര്‍ണവും ധന്യവുമാകുന്നതെന്ന് നമുക്കിന്ന് സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയുന്നുണ്ട്. ചില പ്രതിഭാധനരെ നമുക്ക് എക്കാലവും കാണാം. അറേബ്യയിലുണ്ടായിരുന്ന അത്തരം ചിലരെപറ്റി അവര്‍ക്ക് രണ്ടുഹൃദയമുണ്ട് എന്നായിരുന്നു ''ജാഹിലി''കളുടെ വിശ്വാസം. ആ മൂഢധാരണ ഖുര്‍ആന്‍ ഇവിടെ തിരുത്തുന്നുണ്ട്-ഒറ്റ ഹൃദയമേ ഏതുമനുഷ്യനും അല്ലാഹു സൃഷ്ടിച്ചുകൊടുത്തിട്ടുള്ളു. ഒരു ഹൃദയം കൊണ്ട് ഒരു വഴിക്കേ ചിന്തിക്കാനാവൂ. പൗരാണികരുടെ തെറ്റുധാരണ നീക്കുന്നതോടൊപ്പം മറ്റൊരു ഉദ്ദേശം കൂടി ഇവിടെയുണ്ട്-ഒറ്റ ഹൃദയമുള്ള മനുഷ്യന്‍ ഒരു ലക്ഷ്യത്തിലേക്കാണ് നീങ്ങേണ്ടത്-അല്ലാഹുവിങ്കലേക്ക്. ഒരു വഴിയിലാണവന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്-സത്യത്തിന്റെ വഴിയില്‍. ഒരു ഹൃദയം ഒന്നിലധികം ദൈവങ്ങളില്‍ കേന്ദ്രീകരിക്കാനാവില്ല; പല ചിന്താധാരകളിലും വ്യവസ്ഥിതികളിലും ദര്‍ശനങ്ങളിലും ഒരേസമയം ബന്ധിപ്പിക്കുവാന്‍ പറ്റില്ല. ദത്തുപുത്രന്മാരെ സ്വീകരിക്കുന്ന സമ്പ്രദായം ജാഹിലിയ്യ കാലത്തുണ്ടായിരുന്നു. ഇന്നും പല നാടുകളിലും സമൂഹങ്ങളിലും ഇതു നിലവിലുണ്ട്. അങ്ങനെ ''സ്വീകരിക്കുക'' എന്ന കേവലപ്രക്രിയയല്ല ഇവിടത്തെ പ്രശ്‌നം. ദത്തുപുത്രന്മാരെ സ്വന്തം മക്കളെപ്പോലെയാണ് അവര്‍ കണ്ടിരുന്നത്. വളര്‍ത്തുപിതാവ് മരിച്ചാല്‍ ദത്തുപുത്രന് സ്വത്തില്‍ അവകാശം നിശ്ചയിച്ചിരുന്നു അവര്‍. പോറ്റുമകന്‍ സ്വഭാര്യയെ വിവാഹമോചനം ചെയ്താല്‍ പിന്നെ അവളെ വളര്‍ത്തച്ഛന് വിവാഹം ചെയ്യാന്‍ പാടില്ലെന്നായിരുന്നു അവരുടെ മതം. ഇങ്ങനെ പലതും. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ യാതൊരു രക്തബന്ധവുമില്ലല്ലോ. അതുകൊണ്ട് ആ ജാഹിലീ വിശ്വാസം ഖുര്‍ആന്‍ പൊളിച്ചെഴുതി. കുടുംബബന്ധവും രക്തബന്ധവുമാണ് ഇവ്വിഷയകമായി പരിഗണനീയമെന്ന് അല്ലാഹു ഈ അധ്യായത്തിലൂടെ വിശദമായി പഠിപ്പിക്കുന്നുണ്ട്. ''ളിഹാര്‍'' എന്ന ഒരു സാമൂഹിക ജീര്‍ണതയും ആ പുരാതന സമൂഹത്തില്‍ സാര്‍വത്രികമായിരുന്നു. ''എന്നെ സംബന്ധിച്ചിടത്തോളം നീ എന്റെ മാതാവിന്റെ മുതുകിന് തുല്യയാണ്'' എന്ന് ദേഷ്യം വരുമ്പോഴും മറ്റും അവര്‍ ഭാര്യയോടുപറയും. ഇങ്ങനെയൊരു വാക്ക് വായില്‍ നിന്നുവീണുപോയാല്‍ പിന്നെ ഭാര്യ തീര്‍ത്തും അന്യയായി എന്നും അവര്‍ വിധിയെഴുതി. ഇതും ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തുകയുണ്ടായി. വിശദവിവരം അവിടെവെച്ചു ഗ്രഹിക്കാം. അഹ്‌സാബ് യുദ്ധവും ബനൂഖുറൈള യുദ്ധവും ഇസ്‌ലാമിക ചരിത്രത്തില്‍ വിശിഷ്യ യുദ്ധസംഭവങ്ങളില്‍ തന്ത്രപ്രധാനമായിരുന്നു. അവയുടെ വിവിധ വശങ്ങളും അതില്‍നിന്നുള്ള വ്യത്യസ്ത പാഠങ്ങളും ഒട്ടേറെ സൂക്തങ്ങളിലായി കാണാം. രണ്ടുമുഖങ്ങളുമായി നടക്കുന്ന കപടന്മാര്‍ ഏതുസമൂഹത്തിലുമെന്ന പോലെ ആ യുദ്ധരംഗങ്ങളിലുമുണ്ടായിരുന്നു എന്ന വസ്തുത ഇവിടെ അടിവരയിട്ടു സ്പഷ്ടമാക്കുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യത്തിന് അതിലെ അംഗങ്ങള്‍ പരിസരബോധവും വിവേകവും വിവരവും തന്റേടവുമൊക്കെ ഉള്ളവരാകേണ്ടതുണ്ട്. നമ്മുടെ അധുനാതന സമൂഹത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. ഗുരുതരമായ ഈ വസ്തുത ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് സുതരാം ഗ്രഹിക്കപ്പെടേണ്ടതത്രേ. ഭൗതിക പുരോഗതിയും ആഢംബരവുമൊക്കെ ഏതുമനുഷ്യന്റെയും കണ്ണഞ്ചിപ്പിക്കും. നമ്മുടെ ചുറ്റുമുള്ള സുഹൃത്തുക്കളും സ്‌നേഹിതരും തന്നെ അതിന് മതിയായ തെളിവാണ്. എന്നാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും മാര്‍ഗവും അവരുടെ സംതൃപ്തിയും ആഗ്രഹിക്കുന്നവരാരും തന്നെ ഒരിക്കലും ഭൗതികയുടെ ശബളിമയില്‍ കുടുങ്ങിപ്പോകരുതെന്നാണ് ഈ സൂറയുടെ മറ്റൊരു പ്രമേയം. തിരുനബി (സ്വ)യുടെ സഹധര്‍മിണിമാരായ ഉമ്മഹാത്തുല്‍മുഅ്മിനീന്‍ ഒരിക്കല്‍ അവിടത്തെ സമീപിച്ച് ചില ഭൗതിക സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തത്സമയം അവതീര്‍ണമായ ചില സൂക്തങ്ങള്‍ ഭൗതികഭ്രമം വിശ്വാസികളുടെ മാര്‍ഗമല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നുണ്ട്. ഏതു സാഹചര്യങ്ങളിലും സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായിരിക്കേണ്ടതാണ്. ഒരു വിട്ടുവീഴ്ചയും ഇതിലില്ല. ഇത്തരം ഒരു അവസ്ഥയിലേക്ക് ഉയരാന്‍ അവര്‍ക്കുകഴിയണം. -ഇതാണ് സൂറയുടെ മറ്റൊരു സന്ദേശം. സൈദ്-സൈനബ് ദമ്പതിമാരുടെ വിവരവും അവിടെ വരുന്നുണ്ട്. ഇന്ന് മുസ്‌ലിംകളുടെ സുപ്രധാനമായ ദൗര്‍ബല്യം അതുതന്നെയാണ്. മുഅ്മിനുകളും മുസ്‌ലിംകളുമൊക്കെയാണെന്ന് പറയാന്‍ നാം മുന്നില്‍ തന്നെയുണ്ട്. പക്ഷെ, ദേഹേച്ഛക്കും പശ്ചാത്തല-സാഹചര്യങ്ങള്‍ക്കുമൊക്കെയൊത്ത് വാഷിങ്ടണിലേക്കും ലണ്ടനിലേക്കും ഫ്രാന്‍സിലേക്കുമൊക്കെ നോക്കിയാണ് നാം ജീവിതം ക്രമപ്പെടുത്തുന്നത്. അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നമുക്ക് പ്രശ്‌നമേയല്ല. ഇത് ഒരിക്കലും ആയിക്കൂടാ എന്നാണ് സര്‍വശക്തന്റെ അനുശാസനം. കുടുംബജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സൂറയില്‍ വരുന്നുണ്ട്. പരലോകത്ത് ഉണ്ടാകുന്ന ചില രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നു. മാനവസമൂഹത്തിന് അല്ലാഹുവുമായുള്ള ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ടാണ് അധ്യായമവസാനിക്കുന്നത്.