Home

Wednesday 11 November 2015

അന്നബഅ്



(78) سورة النبأ
( മക്കയിൽ അവതരിച്ചു. സൂക്തങ്ങൾ 40 )

بسم الله الرحمن الرحيم
മഹാകാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ സർവ്വനാമങ്ങളും ചൊല്ലി അനുഗ്രഹം തേടിക്കൊണ്ട്‌ ഞാൻ ആരംഭിക്കുന്നു.

عَمَّ يَتَسَاءلُونَ (1
എന്തിനെ കുറിച്ചാണ്‌ അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌ ?

ഖുറൈശികൾ നബി(സ്വ)യുടെ പ്രബോധന വിഷയങ്ങളിൽ പരസ്പരം തർക്കിക്കുകയും അത്‌ സത്യമായിരിക്കാൻ തരമില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തപ്പോൾ അല്ലാഹു അവരുടെ നിലപാടുകളിൽ ന്യായമില്ലെന്നും നബി(സ്വ) പറയുന്നതെല്ലാം സത്യമാണെന്നും സ്ഥിരീകരിക്കുകയാണിവിടെ.

عَنِ النَّبَإِ الْعَظِيمِ(2
ആ മഹത്തായ വാർത്തയെ കുറിച്ച്‌ തന്നെ.

അവർ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന മഹത്തായ വാർത്ത എന്താണ്‌ എന്ന വിഷയത്തിൽ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഖുർആനാണീ മഹത്തായ വാർത്ത എന്നാണ്‌ ഒരു അഭിപ്രായം ഖുർആൻ പൂർവ്വീകരുടെ കെട്ടുകഥയാണെന്നും മറ്റും ചിലർ ആക്ഷേപിച്ചതിനെ കുറിച്ചാവും അപ്പോൾ അവർ തർക്കിക്കുന്നത്‌ സത്യവുമായി ബന്ധമില്ല എന്ന പ്രഖ്യാപനം. ഖുർആൻ പൂർവ്വീകരുടെ കെട്ടുകഥകാളാണെങ്കിൽ അതിലെ ഒരു അദ്ധ്യായത്തോട്‌ തുല്യമായ ഒരു സൃഷ്ടിയെങ്കിലും കൊണ്ട്‌ വരാനുള്ള ഖുർആന്റെ വെല്ലുവിളി നേരിടാന്‍ സാഹിത്യത്തിൽ മികച്ചു നിന്നിരുന്ന മക്കക്കാർക്ക്‌ കഴിയണമായിരുന്നു. അവർക്ക്‌ അന്ന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇന്നോളം ഈ വെല്ലുവിളിയെ നേരിടാൻ ഒരു വിമർശകനും സാധിക്കാത്ത വിധം ഖുർആൻ അത്ഭുതകരമായി നില നിൽക്കുന്നുവെന്നത്‌ ഈ തർക്കത്തിൽ ഒരു കഴമ്പുമില്ലെന്നും മനുഷ്യനെ അശക്തമാക്കുന്ന അത്യത്ഭുതകരമായ ദൈവിക വചനങ്ങളാണവയെന്നും വ്യക്തമാക്കുന്ന യാഥാർത്ഥ്യമാണ്‌. മഹത്തായ വാർത്ത എന്നാൽ പുനർജ്ജന്മമാണെന്നതാണ്‌ മഹാഭൂരിപക്ഷത്തിന്റെയും പക്ഷം. മരിക്കുമെന്നതിൽ ലോകത്ത്‌ ആർക്കും തർക്കമില്ല നിരന്തരം കണ്ട്‌ കൊണ്ടിരിക്കുന്നതായതിനാൽ ഒരു യുക്തിചിന്തകനും അതിൽ തർക്കമില്ല പക്ഷെ 'മരണ ശേഷം എന്ത്‌ ?' എന്ന വിഷയത്തിൽ വിവിധ കാഴ്ചപ്പാടുകൾ ലോകത്ത്‌ നിലനിൽക്കുന്നുണ്ട്‌. പുനർജ്ജന്മം ഉണ്ടെന്ന് പറയുന്നവർ തന്നെ ഇതിൽ വികല കാഴ്ചപ്പാടുകൾ വെച്ച്‌ പുലർത്തുന്നുണ്ട്‌. ഈലോകത്തിനൊരു നാശമുണ്ടെന്നും അനന്തരം മറ്റൊരു ജീവിതം അല്ലാഹു സംവിധാനിച്ചിട്ടുണ്ടെന്നും ഇവിടെ വെച്ച്‌ ചെയ്ത കാര്യങ്ങളെല്ലാം അവിടെ വിചാരണക്ക്‌ വിധേയമാക്കപ്പെടുമെന്നും ശേഷം ഓരോരുത്തർക്കും അർഹമായ പ്രതിഫലം നൽകപ്പെടുമെന്നുമൊക്കെയുള്ള സത്യമാണ്‌ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന പുനർജ്ജന്മ സിദ്ധാന്തത്തിന്റെ കാതൽ

(3) الَّذِي هُمْ فِيهِ مُخْتَلِفُونَ
അതിലാണ്‌ അവർ ഭിന്നാഭിപ്രായമുന്നയിച്ച്‌ കൊണ്ടിരിക്കുന്നത്‌.

كَلَّا سَيَعْلَمُونَ (4
അങ്ങനെ വേണ്ടാ അവർ വഴിയേ അറിഞ്ഞു കൊള്ളും(ആകാര്യത്തിന്റെ നിജസ്ഥിതി)
ثُمَّ كَلَّا سَيَعْلَمُونَ (5
പിന്നെയും അങ്ങനെ വേണ്ടാ അവർ വഴിയേ അറിഞ്ഞു കൊള്ളും(അത്‌ സത്യമാണോ അല്ലേ എന്ന്)

നബി(സ്വ)യുടെ എതിർ ചേരിയിൽ നിലയുറപ്പിച്ചിരുന്നവർ ഈ പുനർജ്ജന്മത്തെ കഠിനമായി നിഷേധിക്കുകയും ആക്ഷേപ ഹാസ്യങ്ങളുടെ അകമ്പടിയോടെ അതിനെ ചോദ്യം ചെയ്യാനായി അവർ പരസ്പരവും നബി(സ്വ) യോടും അവർ തർക്കിച്ചു കൊണ്ടിരുന്നു എന്നാൽ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന പുനർജ്ജന്മ സിദ്ധാന്തം അങ്ങനെ ചോദ്യം ചെയ്യപ്പെടാവുന്നതോ നിഷേധിക്കാവുന്നതോ അല്ലെന്നും ഈ സത്യം ഉൾക്കൊള്ളാത്തവർ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും അത്തരക്കാരെ താക്കീത്‌ ചെയ്യാനാണ്‌ അല്ലാഹു ഈ കാര്യങ്ങൾ ഉണർത്തുന്നത്‌ പുനർജ്ജന്മത്തിന്റെ സാധുതയും അത്‌ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയാസവുമില്ലാത്ത കാര്യമാണെന്നും അല്ലാഹു സ്ഥാപിക്കുകയാണ്‌ തുടർന്നുള്ള വാക്യങ്ങളിൽ!
أَلَمْ نَجْعَلِ الْأَرْضَ مِهَادًا (6
നാം ഭൂമിയെ (നിങ്ങൾക്ക്‌) ഒരു വിരിപ്പ്‌ ആക്കിത്തന്നില്ലയോ?

ഭൂമിയെ മനുഷ്യനടക്കമുള്ള എല്ലാത്തിനും കുഞ്ഞിനു തൊട്ടിലെന്നപോലെ അല്ല്ലാഹു സൗകര്യമാക്കിക്കൊടുത്തുനടക്കാനും കിടക്കാനും ഒന്നിനും അസൗകര്യം വരാത്ത വിധം ഭൂമിയിൽ ചെയ്ത ഈ സൗകര്യം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമത്രെ!

وَالْجِبَالَ أَوْتَادًا
(7
പർവ്വതങ്ങളെ (ഭൂമിക്ക്‌)ആണികളും ആക്കിയില്ലേ?

ഭൂമിക്ക്‌ ഇളക്കം തട്ടാതെ അതിനെ ഉറപ്പിച്ച്‌ നിർത്താൻ പർവ്വതങ്ങളെ അവൻ ആണിയാക്കി (ഈ ആണികൾ മനുഷ്യർ അഴിച്ചു മാറ്റിയാൽ ഭൂമി ഇളകിക്കൊണ്ടേയിരിക്കുമെന്ന് ഓർക്കാതെ മനുഷ്യൻ കാട്ടിക്കൂട്ടുന്ന പ്രകൃതിയിലുള്ള കയ്യേറ്റം ഭീതിതമായിക്കൊണ്ടിരിക്കുന്ന കാലത്ത്‌ ഈ ഖുർആനിക സൂക്തം നമ്മുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമായി മാറിയിരിക്കുകയാണ്‌)


وَخَلَقْنَاكُمْ أَزْوَاجًا
(8
നാം നിങ്ങളെ ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

ഇണകളായി സൃഷ്ടിക്കുക എന്ന അനുഗ്രഹം സൃഷ്ടികളിൽ മൊത്തം ദൃശ്യമാണ്‌ മനുഷ്യരിലെ ഇണകൾ പരസ്പര ആകർഷണവും താൽപര്യവും ഉണ്ടാക്കുന്ന വിധം അല്ലാഹു സംവിധാനിച്ചത്‌ മനുഷ്യകുലത്തിന്റെ നിലനിൽപിനു തന്നെ ഏറ്റവും വലിയ സംഭാവന നൽകിയിരിക്കുകയാണ്‌ എല്ലാ വസ്തുക്കളിലും ഈ ഇണ എന്ന സംവിധാനം ഉണ്ടെന്ന് ഖുർ ആൻ പറയുന്നു
وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ (سورة الذاريات 49
എല്ലാവസ്തുക്കളിൽനിന്നും ഇണകളെ നാം സൃഷ്ടിച്ചു...(അദ്ദാരിയാത്ത്‌ 49)
അല്ലാഹുവിന്റെ സൂക്ഷമമായ നിലപാടുകളുടെ ഭാഗമാണിത്‌ നല്ലതും , ചീത്തയും സൗന്ദര്യവും, വൈരൂപ്യവും നീണ്ടതും, കുറിയതും ആരോഗ്യവും, അനാരോഗ്യവും എന്നിങ്ങനെ സർവ്വ വിഷയങ്ങളിലും കാണുന്ന ഈ എതിർ ദിശയും ഇണകൾ എന്നതിന്റെ പരിധിയിൽ വരുന്നു. അങ്ങനെ ഓരോ കാര്യത്തിന്റെയും മഹത്വം അതിന്റെ എതിർ സമീപനത്തിൽ നിന്ന് കൂടുതൽ ഗ്രാഹ്യമാവുന്നു(യുവത്വത്തിന്റെ മഹത്വം വൃദ്ധനു മനസ്സിലാകും പോലെ) ആരോഗ്യമുള്ളവനു ലഭിച്ചിരുന്ന അനുഗ്രഹത്തിന്റെ വില മനസിലാക്കാൻ അനാരോഗ്യത്തിന്റെ അസ്വസ്ഥതകൾ മനുഷ്യനെ നിർബന്ധിക്കുന്നു അഥവാ അല്ലാഹു നൽകിയ ഓരോ അനുഗ്രഹവും വിലമതിക്കാനാവാത്തതാണെന്ന് അവൻ മനസിലാക്കണം.
وَجَعَلْنَا نَوْمَكُمْ سُبَاتًا (9
നിങ്ങളുടെ ഉറക്കം (നിങ്ങൾക്ക്‌) നാം ഒരു വിശ്രമമാക്കുകയും ചെയ്തു.

പകൽ സമയത്തെ ജോലി ഭാരം മൂലവും മറ്റ്‌ കാരണങ്ങളാൽ വന്നുചേരുന്ന ക്ഷീണങ്ങളും അകറ്റാനും ശാന്തമായ സാഹചര്യം ലഭിച്ച്‌ സ്വസ്ഥത ലഭിക്കാനും ഉറക്കം മനുഷ്യനെ സഹായിക്കുന്നു എത്ര അലഞ്ഞവനും സ്വസ്ഥമായൊന്നുറങ്ങിയാൽ ഉന്മേഷവാനാവുന്നത്‌ നമുക്കൊക്കെ അനുഭവമല്ലേ! ഈ ഉറക്കം അല്ലാഹു നൽകുന്ന മഹത്തായ അനുഗ്രഹമത്രെ!

وَجَعَلْنَا اللَّيْلَ لِبَاسًا
(10
രാത്രിയെ നിങ്ങൾക്ക്‌ നാം ഒരു വസ്ത്രവുമാക്കി.

രാത്രിയുടെ ഇരുട്ട്‌ മുഖേന വസ്ത്രം കൊണ്ട്‌ ശരീരം മറക്കുമ്പോൾ ലഭിക്കുന്നത്‌ പോലുള്ള ഒരു അവസ്ഥ അവനു ലഭിക്കുന്നു വസ്ത്രം ധരിക്കുമ്പോൾ ശരീരത്തിന്റെ ബാഹ്യമായ ഭംഗി പ്രകടമാവുമ്പോലെ രാത്രിയാവുന്ന വസ്ത്രത്തിന്റെ നിശ്ശബ്ദതയിൽ ലഭിക്കുന്ന ഉറക്കവും സമാധാനവും മാനസിക വ്യഥകളിൽനിന്നും ശാരീരിക ക്ഷീണങ്ങളിൽനിന്നും മുക്തി നൽകുന്നതിലൂടെ ശരീരത്തിന്റെ ഓജസ്സ്‌ വർദ്ധിപ്പിച്ച്‌ വസ്ത്രത്തിലൂടെ ലഭ്യമാവുന്നത്പോലുള്ള സൗന്ദര്യം ശരീരത്തിന്‌ നേടിത്തരുന്നു..ഈ അർത്ഥത്തിൽ തിരക്ക്പിടിച്ച ജീവിത ചുറ്റുപാടിലെ രാത്രിയുടെ സ്വകാര്യത എന്ന അനുഗ്രഹം എടുത്ത്പറയേണ്ടത്‌ തന്നെ!

وَجَعَلْنَا النَّهَارَ مَعَاشًا
(11
പകലിനെ നാം നിങ്ങൾക്ക്‌ ജീവിതോപാധി കണ്ടെത്താനുള്ള സമയമാക്കുകയും ചെയ്തിരിക്കുന്നു

രാത്രിയുടെ നിശ്ശബ്ദതയിൽ ഉറക്കം ലഭിച്ചവൻ പകൽ വെളിച്ചത്തിൽ തന്റെ ജോലികളിൽ വ്യാപൃതനാവുകയും ജീവിതോപാധികൾ കണ്ടെത്തുകയും ചെയ്യുന്നു. അഥവാ രാപ്പകലുകളുടെ സ്വഭാവത്തിൽ അല്ലാഹു വരുത്തിയ ഈ വ്യത്യാസം വല്ലാത്തൊരു അനുഗ്രഹം തന്നെ!

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا
(12
നിങ്ങളുടെ മീതെ നാം ബലിഷ്ഠങ്ങളായ (ആകാശങ്ങൾ) ഏഴെണ്ണം നാം സംസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു

ഭൂമിയിൽ ജീവിക്കുന്ന നമ്മുടെ ധാരാളം കാര്യങ്ങൾ സുഗമമായി നടക്കാൻ അത്യാവശ്യമായ നിരവധി പ്രകൃതി ബന്ധങ്ങൾ ക്രമീകരിച്ചുകൊണ്ട്‌ കാലപ്പഴക്കത്താൽ ബലഹീനത ബാധിച്ച്‌ പ്രവർത്തന രഹിതമാവാതെ സുശക്തമായ ഏഴ്‌ ആകാശങ്ങൾ സംവിധാനിച്ച അല്ലാഹു എത്ര പരിശുദ്ധൻ!

وَجَعَلْنَا سِرَاجًا وَهَّاجًا
(13
കത്തിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിളക്ക്‌(സൂര്യൻ) നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

കത്തിജ്വലിച്ചും തിളങ്ങിപ്രകാശിച്ചും ലോകത്തിനു വലിയ സേവനം ചെയ്യുന്ന ലോകത്തിന്റെ വിളക്കായ സൂര്യനെ ഏർപ്പെടുത്തിയ അല്ലാഹു വലിയ അനുഗ്രഹം നൽകി നമുക്ക്‌.

وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاء ثَجَّاجًا
(14
മേഘങ്ങളിൽ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം(മഴ) നാം ഇറക്കിയിരിക്കുന്നു

لِنُخْرِجَ بِهِ حَبًّا وَنَبَاتًا
(15
ആ മഴ മുഖേന നാം ധാന്യവും സസ്യവും (ഉൽപ്പാദിപ്പിച്ച്‌ )പുറത്ത്കൊണ്ട്‌ വരാൻ വേണ്ടി

وَجَنَّاتٍ أَلْفَافًا
(16
ഇടതിങ്ങിനിൽക്കുന്നതോട്ടങ്ങളും(വെളിക്കു വരുത്തുവാൻ വേണ്ടി മഴ വർഷിപ്പിച്ചു)

മഴ വർഷിപ്പിക്കുമാറുള്ള കാർമ്മേഘങ്ങളിൽ നിന്ന് അല്ലെങ്കിൽ മഴക്കാറുകളെ തട്ടിക്കൂട്ടുന്ന മഴക്കാറ്റുകളിൽ നിന്ന് ധാരാളം മഴവെള്ളം അല്ലാഹു വർഷിപ്പിച്ചു. മഴ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്‌ അതിന്റെ ചില നേട്ടങ്ങൾ അല്ലാഹു സൂചിപ്പിക്കുകയാണ്‌. മഴമൂലം ധാന്യങ്ങളും സസ്യങ്ങളും വൃക്ഷങ്ങളാലും ചെടികളാലും സമൃദ്ധമായ തോട്ടങ്ങളും അല്ലാഹു സംവിധാനിച്ചിരിക്കുന്നു എന്ന്.! എല്ലാവരും എപ്പോഴും കണ്ട്‌ കൊണ്ടിരിക്കുന്ന പ്രകൃതിയിലെ പ്രധാന ദൃഷ്ടാന്തങ്ങൾ എന്നനിലക്ക്‌ പത്ത്‌ അനുഗ്രഹങ്ങൾ അല്ലാഹു എടുത്ത്‌ പറഞ്ഞിരിക്കുകയാണിവിടെ മക്കയിലെ സത്യ നിഷേധികൾ പുനർജ്ജന്മത്തെയും പ്രതിഫലം നൽകാനായി ഒരുമിച്ച്‌ കൂട്ടലിനെ(ഹശ്‌ർ)യും നിഷേധിക്കുകയും അത്‌ അസംഭവ്യം എന്ന് തർക്കിക്കുകയും ചെയ്തപ്പോൾ അവർ അതിനു പറഞ്ഞ പ്രധാനകാരണം തന്നെ ദ്രവിച്ച്‌ മണ്ണിൽ ലയിച്ച ഞങ്ങളെ എങ്ങനെ പുനർജ്ജനിപ്പിക്കും എന്നതായിരുന്നുവല്ലോ! അല്ലാഹു അവന്റെ അപാരമായ ശക്തിയുടെ ചില സൂചനകൾ നൽകിക്കൊണ്ട്‌ ശക്തമായി അവരുടെ വാദത്തെ ഖണ്ഡിച്ചിരിക്കുകയാണ്‌ .അഥവാ നാം കാണുന്ന എല്ലാ വസ്തുക്കളിലും സ്വതന്ത്രമായി ഇടപെടാൻ അല്ലാഹു ശക്തനാണെന്നും അവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അല്ലാഹു അറിയുന്നവനാണെന്നും ഈ പ്രകൃതിയിലെ എല്ലാവർക്കും കാണാവുന്ന വസ്തുക്കളിലൂടെ അല്ലാഹു വിശദീകരിച്ചപ്പോൾ ഇല്ലായ്മയിൽ നിന്നും ഇവകളേ സൃഷ്ടിച്ച അല്ലാഹുവിനു ഇവയേ നശിപ്പിക്കാനോ വീണ്ടും പുനർ നിർമ്മിക്കാനോ യാതൊരു പ്രയാസവുമുണ്ടാകില്ലെന്നും അതിനാൽ പുനർജ്ജന്മത്തിൽ അവിശ്വസിക്കുന്നവൻ ഈ പ്രപഞ്ചത്തെ ഒന്ന് കണ്ണ്‌ തുറന്ന് നോക്കണമെന്നും എന്നാൽ പിന്നെ പുനർജ്ജന്മ നിഷേധിയാവില്ലെന്നും അറിയിക്കാനാണ്‌ ഈ കാര്യങ്ങൾ അല്ലാഹു പറയുന്നത്‌ (റാസി 31/6) ഇതെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളിൽ ചിലത്‌ മാത്രം!
وان تعدوا نعمة الله لاتحصوها അല്ലാഹു തന്ന അനുഗ്രഹങ്ങളെ എണ്ണിക്കണക്കാക്കാൻ നാം ശ്രമിച്ചാൽ അത്‌ അസാധ്യമാണെന്നാണ്‌ അല്ലാഹു പറഞ്ഞത്‌ അത്‌ കൊണ്ട്‌ തന്നെ . നാം അനുഭവിക്കുന്ന അനുഗ്രഹങ്ങളൂടെ ഒരു ശതമാനം പോലും വരാത്ത എന്നാൽ വളരെ വിപുലമായ ഈ അനുഗ്രഹങ്ങൾ ചൂണ്ടിക്കാണിച്ച്‌ കൊണ്ട്‌ അല്ലാഹു പരലോക ജീവിതത്തിന്റെ സംഭവ്യത സ്ഥിരീകരിക്കുകയാണ്‌ തുടർന്നുള്ള സൂക്തങ്ങളിൽ

إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا
(17
നിശ്ചയമായുയും തീരുമാനത്തിന്റെ ദിനം സമയനിർണിതമായിരിക്കുന്നു

يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا
(18
അതായത്‌ കാഹളത്തിൽ ഊതപ്പെടുന്ന ദിവസം അപ്പോൾ നിങ്ങൾ കൂട്ടമായി വന്നെത്തും
തീരുമാനത്തിന്റെ ദിവസം എന്നാൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി അവനെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അയക്കാൻ അല്ലാഹുവിന്റെ അലംഘനീയമായ വിധി വരുന്ന ദിനമാണ്‌. ഇസ്‌റാഫീൽ (അ) എന്ന മാലാഖ സൂർ എന്ന കാഹളത്തിൽ ഒരുതവണ ഊതുമ്പോൾ ലോകം നശിക്കുകയും രണ്ടാം തവണ ഊതുമ്പോൾ എല്ലാവരും പുനർജ്ജനിക്കുകയും ചെയ്യും ഓരോരുത്തരും മരിച്ച്‌ കിടന്നിരുന്നിടത്ത്‌ നിന്ന് എഴുന്നേറ്റ്‌ മഹ്ശറിലേക്ക്‌(എല്ലാവരെയും ഒരുമിച്ച്കൂട്ടുന്ന സ്ഥലം) വരുന്നതിനെ കുറിച്ചാണ്‌ ഈകൂട്ടമായി വന്നെത്തും എന്ന് പറഞ്ഞിരിക്കുന്നത്‌. മഹ്ശറിലേക്കുള്ള വരവിന്റെ സമയത്ത്‌ തന്നെ ധിക്കാരികളുടെയും തെമ്മാടികളുടെയുമൊക്കെ അവസ്ഥ വളരെ വിഷമകരമായിരിക്കുമെന്ന് ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്‌. അല്ലാഹുവെ സൂക്ഷിച്ച്‌ അവന്റെ വിധി വിലക്കുകൾ ശ്രദ്ധിച്ച്‌ ഭൂമിയിൽ ജീവിച്ച സത്യവിശ്വാസികൾ പ്രകാശത്തിന്റെ അകമ്പടിയോടെ രാജകീയമായി മഹ്ശറിലേക്ക്‌ ആനയിക്കപ്പെടുമ്പോൾ ധിക്കാരികളും താന്തോന്നികളുമെല്ലാം ശക്തമായ ഇരുട്ടിൽ തപ്പിത്തടഞ്ഞ്‌ വല്ലാതെ പ്രയാസപ്പെടും മഹ്ശറിലെത്താൻ എന്ന് ഖുർആനും ഹദീസുമെല്ലാം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. അതിനാൽ ഭൗതിക ജീവിതത്തിലെ താൽക്കാലിക സന്തോഷത്തിനായി കാലാകാലം താമസിക്കേണ്ട പരലോകത്തെ വിസ്മരിക്കുന്നവനേക്കാൾ വിഡ്ഢി ലോകത്തുണ്ടോ എന്ന് ചിന്തിക്കാൻ നാം സമയം കണ്ടെത്തേണ്ടതാണ്‌.

وَفُتِحَتِ السَّمَاء فَكَانَتْ أَبْوَابًا
(19
ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പലവാതിലുകളായിത്തീരുകയും ചെയ്യും.

ആകാശം പൊട്ടിപ്പിളരുന്നതിനാലുണ്ടാവുന്ന വിടവുകളെ ഉദ്ദേശിച്ചാണ്‌ വാതിലുകളാവുക എന്ന് പറഞ്ഞതെന്നും അതല്ല ആകാശത്ത്നിന്ന് മലക്കുകൾ കൂട്ടം കൂട്ടമായി ഇറങ്ങിവരാനുള്ള വഴികൾ തുറക്കപ്പെടുന്നതിനെയാണ്‌ വാതിലുകളായിത്തീരും എന്നത്‌ കൊണ്ട്‌ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്‌

وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا
(20
പർവ്വതങ്ങൾ(തൽസ്ഥാനം വിട്ട്‌)നടത്തപ്പെടുകയും എന്നിട്ടവ കാനൽ സമാനമായിത്തീരുകയും ചെയ്യും

അന്ത്യനാളിനോടനുബന്ധിച്ച്‌ പർവ്വതങ്ങൾക്കുണ്ടാവുന്ന വിവിധ അവസ്ഥകൾ പലയിടത്തായി ഖുർആൻ വിശദീകരിച്ചിട്ടുണ്ട്‌. ഇമാം റാസി(റ) എഴുതുന്നു.'പർവ്വതങ്ങൾക്ക്‌ വിവിധ അവസ്ഥകളുണ്ടാവും അന്ന്.തകർക്കപ്പെടുകയും കടയപ്പെട്ട രോമം പോലെ ആയി മാറുകയും ധൂളികളായി കാറ്റിൽ പറന്ന് പൊങ്ങുകയും അവസാനം മരീചിക പോലെ ഒന്നും കാണാനില്ലാത്ത അവസ്ഥയിലായി തീരുകയും ചെയ്യും'(റാസി). അന്ത്യനാളിന്റെ പ്രധാനപ്പെട്ട ചില സംഭവങ്ങളാണ്‌ ഇവയെല്ലാം അല്ലാഹു അന്ന് രക്ഷലഭിക്കുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.



إِنَّ جَهَنَّمَ كَانَتْ مِرْصَادًا (
21
നിശ്ചയം ജഹന്നം (നരകം) ഒരു പതിസ്ഥലമാകുന്നു.

അക്രമികളായ ധിക്കാരികളെ പതിയിരുന്ന് പിടികൂടുന്ന സ്ഥലമാണ്‌ നരകം. ഇരകളെ കുടുക്കാൻ വെണ്ടി ഒരുക്കുകയും ഇരകൾ അറിയാതെ അതിൽ കുടുങ്ങുകയും ചെയ്യുന്ന സ്ഥലമാണ്‌ പതിസ്ഥലം. നരകത്തെ കുറിച്ചാണ്‌ അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌.ഒരു ചെക്ക്‌ പോസ്റ്റിൽ രേഖ പരിശോധിക്കുമ്പോലെ നരകത്തിനു മീതെ അല്ലാഹു സ്ഥാപിച്ച പാലം കടക്കാൻ എല്ലാവരും പരലോകത്ത്‌ നിർദ്ദേശിക്കപ്പെടും രേഖകൾ ക്ലിയറുള്ളവർ പാലം കടന്ന് സ്വർഗ്ഗത്തിലെത്തുകയും അല്ലാത്തവർ നരകത്തിൽ ആപതിക്കുകയും ചെയ്യും(അല്ലാഹു നമ്മെ രക്ഷിക്കട്ടെ ആമീൻ) മഹനായ ഇബ്നു കസീർ പറയുന്നു 'നരകം വിട്ട്‌ കടക്കാതെ ഒരാൾക്കും സ്വർഗ്ഗത്തിലെത്താനാവില്ല..വിട്ട്‌ കടക്കാനാവശ്യമായ രേഖയുള്ളവൻ വിട്ട്‌ കടക്കുകയും അല്ലാത്തവൻ തടവു പുള്ളിയായി നരകത്തിലെത്തിപ്പെടുകയും ചെയ്യും(ഇബ്നു കസീർ 4/675) ഖുർആൻ ഈ ആശയം ഇങ്ങനെ വിവരിക്കുന്നു.
وان منكم الاواردها كان علي ربك حتما مقضيا ثم ننجي الذين اتقواونذر الظالمين فيها جثيا (مريم 71 .72
നിങ്ങളിലാരും നരകത്തിങ്കൽ എത്തിച്ചേരാതെയില്ല അത്‌ തങ്ങളുടെ നാഥന്റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു പിന്നീട്‌ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിച്ചവരെ നാം രക്ഷപ്പെടുത്തുകയും അക്രമികളെ മുട്ട്‌ കുത്തിയവരായി നാം നരകത്തിൽ ഉപേക്ഷിക്കുകയും ചെയ്യും(മർയം 71/72)

അല്ലാഹുവിന്റെ ഭൂമിയിൽ ആരും ചോദിക്കാനില്ലെന്ന ധാരണയിൽ അവനെ ധിക്കരിക്കുന്നവരെ പിടികൂടാനുള്ള ഈ സം വിധാനം സൂക്ഷിക്കാത്തവരുടെ കാര്യം കഷ്ടം തന്നെ!

لِلْطَّاغِينَ مَآبًا (22
അതിക്രമികൾക്കുള്ള വാസസ്ഥലമായിക്കൊണ്ട്‌.

സജ്ജനങ്ങൾ ദുർജ്ജനങ്ങൾ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഈ ചെക്ക്‌ പോസ്റ്റിലെത്തുമെങ്കിലും അല്ലാഹു നല്ലവരെ രക്ഷിക്കുകയും അധർമ്മകാരികൾക്ക്‌ മാത്രം നരക്ം വാസസ്ഥലമാക്കുകയും ചെയ്യും(റാസി: 31/13)

അഹങ്കാരത്തോടെ അല്ലാഹുവിന്റെ വിധിവിലക്കുകൾ ലംഘിക്കുകയും അപഥസഞ്ചാരം നടത്തുകയും ചെയ്തവരാണ്‌ അതിക്രമികൾ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശ്യം അതിനാൽ അത്തരക്കാർക്കുള്ള വാസസ്ഥലമായിട്ടാണ്‌ അല്ലാഹു നരകം ഒരുക്കിയത്‌(ത്വിബ്‌രി 30/11)

സൃഷ്ടാവിന്റെ വിധികൾ ധിക്കരിക്കുകയും പ്രവാചകന്മാർക്കെതിരിൽ നിലയുറപ്പിക്കുകയും ചെയ്തവരാണിവർ( ഇബ്നു കസീർ 4/675)

لَابِثِينَ فِيهَا أَحْقَابًا (
23
അതിൽ അവർ പലയുഗങ്ങൾ താമസിക്കുന്നവരായിക്കൊണ്ട്‌.

ഹുഖുബ്‌
എന്നതിന്റെ ബഹുവജനമാണ്‌ അഹ്ഖാബ്‌ എന്നത്‌. ഹുഖുബ്‌ എന്നാൽ എത്ര കാലമാണ്‌ എന്നതിൽ വിവിധ അഭിപ്രായം കാണാം. മുന്നൂറു കൊല്ലം എന്നാണ്‌ ഒരു വിഭാഗം എൺപത്‌ കൊല്ലമെന്ന് മറ്റൊരു പക്ഷം അലി(റ) ഹിലാൽ അൽ ഹജരിയോട്‌ ചോദിച്ചു ഹുഖുബ്‌ എന്നാൽ എത്രവർഷമായാണ്‌ നിങ്ങൾ എത്തിച്ചത്‌ അദ്ദേഹം പറഞ്ഞു എൺപത്‌ കൊല്ലം. ഓരോകൊല്ലവും പന്ത്രണ്ട്‌ മാസം .ഓരൊ മാസവും മുപ്പത്‌ ദിവസം.ഓരോദിനവും ഭൂമിയിലെ ആയിരം വർഷത്തെ ദൈർഘ്യം! (ത്വിബ്‌ രി 30/13)

ഇങ്ങനെയുള്ള യുഗങ്ങൾ ഒന്ന് തീരുമ്പോൾ അടുത്തത്‌ തുടങ്ങും ഇങ്ങനെ അനന്തമായി അവർ നരകത്തിൽ തന്നെ കഴിയുമെന്നാണ്‌ ഖുർആൻ പറയുന്നത്‌. ഒരിക്കലും അവർക്ക്‌ മോചനം ലഭിക്കില്ല....ഹുഖുബ്‌ എത്ര വർഷമാണെന്നതിൽ വേറെയും അഭിപ്രായമുണ്ട്‌. എന്നാൽ ഒരു ഹുഖുബ്‌ എത്ര വർഷമായാലും ഒന്ന് തീരുമ്പോൾ അടുത്തത്‌ ആരംഭിക്കുകയായി. അങ്ങനെ അനന്തമായി നരകത്തിൽ കഴിയുകയല്ലാതെ രക്ഷപ്പെടാനുള്ള ഒരു പഴുതു അവർക്കുണ്ടാവില്ല. ഖുർആൻ തന്നെ മറ്റൊരു സ്ഥലത്ത്‌ പറയുന്നുന്നു.

اما الذين فسقوا فمأواهم النار كلما ارادوا ان يخرجوا منها أعيدوا فيها وقيل لهم ذوقوا عذاب النار الذي كنتم به تكذبون (السجدة
20
എന്നാൽ തെമ്മാടികൾ. അവരുടെ വാസസ്ഥലം നരകമാകുന്നു അവർ അതിൽ നിന്നു പുറത്ത്കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവരെ മടക്കപ്പെടും നിങ്ങൾ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങൾ ആസ്വദിക്കുക എന്ന് അവരോട്‌ പറയപ്പെടുകയും ചെയ്യും(സജദ:20)

അപ്പോൾ യുഗങ്ങൾ അവിടെ കഴിയേണ്ടിവരും എന്നതിൽ നിന്നു കുറേ കാല ശേഷം അവർക്ക്‌ മോചനമുണ്ടാവുമെന്ന് ആശ്വസിക്കാൻ വകുപ്പില്ല. ഒരിക്കലും അവർക്ക്‌ അവിടെ നിന്ന് മോചനവുമില്ലനരകത്തിലെത്തിപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ ബുദ്ധിയുള്ള മനുഷ്യൻ ശ്രമിക്കാതിരിക്കുന്നത്‌ മഹാകഷ്ടമല്ലേ!

لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا(24
അതിൽ വെച്ച്‌ ഒരു തണുപ്പാകട്ടെ മറ്റ്‌ വല്ല പാനീയങ്ങളാവട്ടെ അവർ രുചി നോക്കുകയില്ല.

നരകത്തിലെ ശക്തമായ ശിക്ഷയുടെ ഭാഗമായി അല്ലാഹു അവർക്ക്‌ ഭക്ഷണവും വെള്ളവും നിഷേധിക്കുമെന്നാണ്‌ ഇവിടെ പറയുന്നത്‌.ശക്തമായ ചൂടിൽ വെന്തുരുകുന്നവർ ആചൂടിനെ ശമിപ്പിക്കാൻ തണുപ്പ്‌ ആഗ്രഹിക്കുക സ്വാഭാവികമാണല്ലോ. .ചൂട്‌ ശമിപ്പിക്കാൻ എന്തെങ്കിലും കുളിർമ്മ അവർക്കുണ്ടാവില്ലെന്നാണ്‌ തണുപ്പ്‌ ലഭിക്കില്ലെന്ന് പറഞ്ഞത്‌. ഒരു കുളിർ കാറ്റോ ആശ്വാസത്തിനൊരു നിഴലോ പോലും ലഭിക്കില്ല(റാസി 31/14)

അസഹ്യമായ ദാഹത്തിൽ നിന്ന് മോചനം നേടാൻ എന്തെങ്കിലും വെള്ളം(തണുപ്പില്ലെങ്കിലും) കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹവും അല്ലാഹു സാധിപ്പിക്കില്ലെന്നാണ്‌ പാനീയങ്ങൾ രുചി നോക്കില്ല എന്നതിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്‌.തണുപ്പെന്നതിനു ഉറക്കമെന്നും ചില പൻഡിതർ അർത്ഥം പറഞ്ഞിട്ടുണ്ട്‌.അഥവാ എത്ര വിഷമത്തിലും ഉറങ്ങിയാൽ ഒരു ആശ്വാസം ലഭിക്കുമല്ലോ...പക്ഷെ ഉറക്കവും ഇവർക്ക്‌ കിട്ടാക്കനി തന്നെ!

إِلَّا حَمِيمًا وَغَسَّاقًا (25
(ദുർഗ്ഗന്ധത്തോടെ ഒഴുകുന്ന) അത്യുഷ്ണ ജലവും അതി ശൈത്യജലവുമല്ലാതെ

ഹമീം എന്ന് പറഞ്ഞാൽചുണ്ടോടടുപ്പിക്കുമ്പോഴേക്കും കുടൽ പോലും കരിയുന്ന അത്രയും കഠിന ചൂടുള്ള വെള്ളമാണ്‌ നരകത്തിലുള്ളവരുടെ കണ്ണീരും ശരീരം പൊട്ടി ഒലിക്കുന്നതും എല്ലാം കലർന്നതാണ്‌ ഹമീം. ഖുർആൻ വ്യാഖ്യാതാക്കളുടെ വിവിധ അഭിപ്രായങ്ങൾ സാംശീകരിക്കുമ്പോൾ നമുക്ക്‌ മനസിലാക്കാനാവുന്നതാണിത്‌. ഗസ്സാഖ്‌ എന്നാൽ അതി കഠിനമായ ദുർഗ്ഗന്ധം വമിക്കുന്ന നരകത്തിലുള്ളവരുടെ ശരീരത്തിൽ നിന്നും പൊട്ടി ഒലിക്കുന്ന അഴുക്ക്‌ നിറഞ്ഞ നരകത്തിലെ ശക്തമായ ചൂടിനെ വെല്ലുന്ന അതി തണുപ്പ്‌ നിറഞ്ഞ വെള്ളമാണ്‌ ഇതിന്റെ ദുർഗ്ഗന്ധത്തെ കുറിച്ച്‌ നബി(സ്വ) പറഞ്ഞത്‌ ഇങ്ങനെയാണ്‌.
لو ان دلوا من غساق يهراق الى الدنيا لأنتن اهل الدنيا (طبري 30/17 : & رازي 31/15
നരകത്തിലെ ഗസ്സാഖ്‌ എന്ന വെള്ളത്തിൽ നിന്ന് ഒരു ബക്കറ്റ്ഭൂമിയിൽ ഒഴുക്കിയാൽ ലോകരെ മൊത്തം അത്‌ ദുർഗ്ഗന്ധത്തിലാക്കും(ത്വിബ്‌രി 30/17 & സി 31/15)

നരകത്തിൽ ദാഹവും പരവേശവും കൊണ്ട്‌ നിലവിളിക്കുന്നവർക്ക്‌ അല്ലാഹു ആശ്വാസത്തിന്റെ ഭക്ഷണമൊന്നും നൽകില്ലെന്നാണ്‌ കഴിഞ്ഞ സൂക്തത്തിലെങ്കിൽ ശിക്ഷയുടെ ഭാഗമായി നൽകുന്നവയാണ്‌ ഈ സൂക്തത്തിൽ....അല്ലാഹു നമ്മെ ഈ അവസ്ഥയെ തൊട്ട്കാത്ത്‌ രക്ഷിക്കട്ടെ ആമീൻ

جَزَاء وِفَاقًا (26
അവർക്ക്‌ യോജിച്ച പ്രതിഫലമെന്ന നിലക്ക്‌(നൽകപ്പെട്ടതാണിത്‌)

അവർക്ക്‌ നൽകപ്പെടുന്ന ശിക്ഷകൾ അവർക്ക്‌ അർഹതപ്പെട്ടത്‌ തന്നെ എന്നാണ്‌ ഇതിന്റെ താൽപര്യം.മുഖാത്തിൽ എന്നവർ പറയുന്നു.ദോഷത്തിനനുസരിച്ചുള്ള ശിക്ഷയാണിത്‌.ശിർക്കിനേക്കാൾ(ബഹുദൈവത്വം)വലിയ കുറ്റമില്ല നരകത്തേക്കാൾ വലിയ ശിക്ഷയുമില്ല(ഖുർത്വുബി 19/128)

അവരുടെ പ്രവർത്തനങ്ങൾ മോശമായതിനാൽ അവരെ വിഷമിപ്പികുന്ന ശിക്ഷ അല്ലാഹു അവർക്ക്‌ നൽകി എന്ന് മഹാനായ ഇക്‌ രിമ:(റ)ഈ സൂക്തത്തിനു വിശദീകരണം പറയുന്നു(ഖുർത്വുബി 19/128)

إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا(27
നിശ്ചയം അവർ വിചാരണയെ പ്രതീക്ഷിക്കുന്നില്ലായിരുന്നു(അങ്ങനെയൊന്ന് അംഗീകരിച്ചില്ലെന്ന് സാരം)

മരിച്ചു മണ്ണിൽ ലയിച്ചതിനു ശേഷം വീണ്ടും ജനിക്കില്ലെന്ന് വാദിച്ചതിനാൽ പുനർജ്ജന്മത്തിനു ശേഷം നടക്കുന്ന വിചാരണയെ അവർ ഭയപ്പെടുകയോ അതിനു വേണ്ടി ജീവിതത്തിൽ സൂക്ഷ്മത പുലർത്തുകയോ ചെയ്തില്ല മഹാനായ ഇമാംത്വിബ്‌ രി(റ) എഴുതുന്നു. നർജ്ജന്മത്തിൽ വിശ്വസിക്കാത്ത അവർ വിചാരണയെ ഭയപ്പെട്ടില്ല.വീണ്ടും ജനിക്കുമെന്ന് അംഗീകരിക്കാത്തവൻ എങ്ങനെ വിചാരണയെ ഭയപ്പെടും?(ത്വിബ്‌ രി 30/18)
وَكَذَّبُوا بِآيَاتِنَا كِذَّابًا (28
നമ്മുടെ ലക്ഷ്യങ്ങളെ അവർ (വല്ലാത്ത)നിഷേധിക്കൽ നിഷേധിക്കുകയും ചെയ്തു

സത്യനിഷേധികളുടെ വളരെ അപകടകരമായ നിലപാടാണ്‌ ഈ സൂക്തത്തിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നത്‌.ബുദ്ധിയുള്ളവർക്ക്‌ ഒരിക്കലും നിഷേധിക്കാൻ സാധ്യമല്ലാത്ത വിധം വ്യക്തമായ തെളിവുകൾ പ്രവാചകർ(സ്വ) കാണിച്ചുകൊടുത്തിട്ടും അതിനെതിരെ പുറം തിരിഞ്ഞു നിന്നിരുന്നവർ നിഷേധത്തിന്റെ ആൾ രൂപങ്ങളാങ്ങളായി മാറുകയായിരുന്നു അതാണ്‌ അവർക്ക്‌ ഈ ഗതികേട്‌ വരാൻ കാരണം.കഴിഞ്ഞ സൂക്തത്തിൽ അവർ വിചാരണയെ ഭയപ്പെട്ടിരുന്നില്ല എന്ന കുറ്റം അവർക്കെതിരെ ഉന്നയിച്ച അല്ലാഹു തെളിവുകളെ നിഷേധിക്കുക എന്ന മറ്റൊരു കുറ്റം അവർക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്‌ ..ഇത്‌ വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി(റ)എഴുതുന്നു...വിശേഷബുദ്ധിയുള്ള മനുഷ്യനു ചിന്താപരവും കർമ്മപരവുമായ രണ്ട്‌ ശക്തികളുണ്ട്‌. സത്യത്തെ അറിയുക നന്മ അറിഞ്ഞു പ്രവർത്തിക്കുക എന്നിവയാണത്‌ ഇതാണ്‌ ഇബ്‌ റാഹീം(അ) പ്രാർത്ഥിച്ചത്‌ രക്ഷിതാവേ എനിക്ക്‌ നീ വിജ്ഞാനം നൽകുകയും സജ്ജനങ്ങളോട്‌ നീ എന്നെ ചേർക്കുകയും ചെയ്യേണമേ(അശ്ശുഅറാഅ്83)

ജ്ഞാനം നൽകുക എന്നത്‌ ചിന്താശക്തിയുടെ പൂർണ്ണതയും സജ്ജനങ്ങളോട്‌ ചേർക്കേണമേ എന്നത്‌ കർമ്മശക്തിയുടെ പൂർണ്ണതയിലേക്ക്‌ സൂചന നൽകുന്നു..എന്നാൽകർമ്മ ശക്തിയിൽ ഈ നിഷേധികൾ ശൂന്യരാണെന്ന് തെളിയിക്കുന്നതാണ്‌ അവർ വിചാരണയെ ഭയപ്പെട്ടില്ല എന്നത്‌ അഥവാ എല്ലാ വൃത്തികേടുകളും ചെയ്യാനും നന്മകളോടെല്ലാം പുറം തിരിഞ്ഞു നിൽക്കാനും അവർ കാണിച്ച ധൈര്യം ഈ വിചാരണ നിഷേധത്തിൽ നിന്നാണ്‌ ഉൽഭവിക്കുന്നത്‌ ചിന്താശക്തിയിലുള്ള അവരുടെ തകരാറ്‌ ചൂണ്ടിക്കാണിക്കുകയാണ്‌ തെളിവുകളെ നിഷേധിച്ചു അവർ എന്നതിലൂടെ അതായത്‌ ഹൃദയംകൊണ്ട്‌ സത്യത്തെ നിഷേധിക്കുകയും അസത്യത്തിൽ നിലയുറപ്പിക്കുകയും ചെയ്തു അവർ..ഇത്രയും കാര്യങ്ങൾ മനസിലാക്കിയാൽ വ്യക്തമാകുന്ന ഒരു കാര്യം ഈ സത്യനിഷേധികൾ തിന്മയുടെ ഏറ്റവും ഉച്ചിയിലെത്തിയവരാണെന്നും അത്‌ കൊണ്ട്‌ തന്നെ അവർക്ക്‌ നൽകുമെന്ന് അല്ലാഹു പറഞ്ഞ ശിക്ഷ അവർക്ക്‌ അനുയോജ്യമാണെന്നും ആണ്‌ അപ്പോൾ ഖുർ ആനിന്റെ ഘടനയുടെ സൗന്ദര്യം അത്ഭുതം തന്നെ!(റാസി 31/16.17)
وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا (29
നാമാകട്ടെ എല്ലാകാര്യവും എഴുതി തിട്ടമാക്കി വെച്ചിട്ടുണ്ട്‌.

ഇവർ എല്ലാം നിഷേധിച്ചാലും നാം അവരുടെ പ്രവർത്തനങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തുകയും അതിനു അനുസരിച്ചുള്ള പ്രതിഫലം നാം നൽകുകയും ചെയ്യും എന്നാണ്‌ അല്ലാഹു അറിയിക്കുന്നത്‌..ഇമാം ഇബ്നു കസീർ(റ) പറയുന്നു 'എല്ലാ അടിമകളുടെയും എല്ലാ പ്രവർത്തനങ്ങളെയും നാം അറിയുകയും അത്‌ രേഖപ്പെടുത്തുകയും നന്മക്ക്‌ നന്മയും തിന്മക്ക്‌ തിന്മയും നാം അവർക്ക്‌ പ്രതിഫലം നൽകുകയും ചെയ്യും'( ഇബ്നു കസീർ 4/677)
ഏറ്റവും വലിയ തിന്മ അവിശ്വാസമായതിനാൽ അവരുടെ എല്ലാം തിന്മയുടെ ഗണത്തിലാണ്‌ വരിക.അഥവാ ബാഹ്യമായി നന്മയായി ഗണിക്കാവുന്ന വല്ലതും അവർ ചെയ്തിട്ടുണ്ടെങ്കിലും ഈ വലിയ തിന്മകാരണത്താൽ അതിനും അവർക്ക്‌ നല്ല പ്രതിഫലമുണ്ടാവില്ലെന്ന് ഖുർആൻ ധാരാളം സ്ഥലങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്‌
فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا (30
ആകയാൽ അകൃമികളേ! നിങ്ങൾ(ശിക്ഷ) രുചിച്ച്‌ നോക്കൂ ഇനി നിങ്ങൾക്ക്‌ ശിക്ഷയല്ലാതെ ഒന്നും നാം വർദ്ധിപ്പിക്കുന്നതല്ല.

നരകത്തിൽ ശിക്ഷ അനുഭവിച്ച്കൊണ്ടിരിക്കുന്ന ഈ നിഷേധികളോടുള്ള അല്ലാഹുവിന്റെ വാക്കാണിത്‌..അഥവാ ഈ കഷ്ടപ്പാടിനും ദുരിതത്തിനും എന്നെങ്കിലും ഒരു മാറ്റമുണ്ടാവുമെന്നോ ഇതിൽ നിന്നും നിങ്ങൾ രക്ഷപ്പെടുമെന്നോ ധരിക്കേണ്ടതില്ല..ഇനി നിങ്ങൾക്ക്‌ നാം എന്തെങ്കിലും അധികമായി നൽകുന്നുണ്ടെങ്കിൽ അത്‌ ശിക്ഷ മാത്രമായിരിക്കും എന്നാണ്‌ അല്ലാഹു പറയുന്നത്‌ പ്രതീക്ഷയുടെ എല്ലാ വാതിലുകളും കൊട്ടിയടക്കുന്ന അല്ലാഹുവിന്റെ ഈ പ്രഖ്യാപനം കേൾക്കുമ്പോൾ നിഷേധികൾക്കുണ്ടാവുന്ന നിരാശ വിവരണാതീതമായിരിക്കും.ഇതിന്റെ വ്യാഖ്യാനത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നു അവർക്ക്‌ ശിക്ഷ വർദ്ധിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും(ഇബ്നു കസീർ 4/677)(അദ്ദുർ അൽമൻഥൂർ 6/504)
ഖുർആനിലെ ഏറ്റവും ഗൗരവമേറിയ സൂക്തമാണിതെന്ന് മഹാന്മാർ പറയുന്നത്‌ നോക്കൂ.. ഖുർആനിലെ ഏറ്റവും ഗൗരവമേറിയ സൂക്തം ഏതാണെന്ന് അബൂബർസത്തുൽ അസ്‌ലമീ(റ) നോട്‌ ചോദിക്കപ്പെട്ടപ്പോൾ താൻ പറഞ്ഞത്‌ ശിക്ഷ നിങ്ങൾ രുചിക്കുക നിങ്ങൾക്ക്‌ നാം ശിക്ഷയല്ലാതെ വർദ്ധിപ്പിക്കുകയില്ല എന്ന സൂക്തമാണെന്നാണ്‌(അദ്ദുർഅൽ മൻഥൂർ 6/504)
നബി(സ്വ) പറഞ്ഞതായി ഇമാം റാസി(റ) പറയുന്നു..ഈ സൂക്തം നരകാവകാശികൾക്ക്‌ ഏറ്റവും ഗൗരവമേറിയ സൂക്തമാണ്‌ ഓരോ തരം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി അവർ സഹായം തേടുമ്പോഴെല്ലാം അതിനേക്കാൾ ശക്തമായ ശിക്ഷകൊണ്ടാണ്‌ അവർ സഹായിക്കപ്പെടുക(റാസി 31/18)
എന്തൊരു അവസ്ഥയാണ്‌..നാം ശ്രദ്ധിക്കുക. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും നരകത്തെ സൂക്ഷിച്ചും വിചാരണയെ ഭയപ്പെട്ടും സൂക്ഷമതയോടെ ജീവിക്കാനും പരലോകപുരോഗതിക്കായി അദ്ധ്വാനിക്കാനും ശ്രമിക്കുക.
 

إِنَّ جَهَنَّمَ كَانَتْ مِرْصَادًا (
21
നിശ്ചയം ജഹന്നം (നരകം) ഒരു പതിസ്ഥലമാകുന്നു.

അക്രമികളായ ധിക്കാരികളെ പതിയിരുന്ന് പിടികൂടുന്ന സ്ഥലമാണ്‌ നരകം. ഇരകളെ കുടുക്കാൻ വെണ്ടി ഒരുക്കുകയും ഇരകൾ അറിയാതെ അതിൽ കുടുങ്ങുകയും ചെയ്യുന്ന സ്ഥലമാണ്‌ പതിസ്ഥലം. നരകത്തെ കുറിച്ചാണ്‌ അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌.ഒരു ചെക്ക്‌ പോസ്റ്റിൽ രേഖ പരിശോധിക്കുമ്പോലെ നരകത്തിനു മീതെ അല്ലാഹു സ്ഥാപിച്ച പാലം കടക്കാൻ എല്ലാവരും പരലോകത്ത്‌ നിർദ്ദേശിക്കപ്പെടും രേഖകൾ ക്ലിയറുള്ളവർ പാലം കടന്ന് സ്വർഗ്ഗത്തിലെത്തുകയും അല്ലാത്തവർ നരകത്തിൽ ആപതിക്കുകയും ചെയ്യും(അല്ലാഹു നമ്മെ രക്ഷിക്കട്ടെ ആമീൻ) മഹനായ ഇബ്നു കസീർ പറയുന്നു 'നരകം വിട്ട്‌ കടക്കാതെ ഒരാൾക്കും സ്വർഗ്ഗത്തിലെത്താനാവില്ല..വിട്ട്‌ കടക്കാനാവശ്യമായ രേഖയുള്ളവൻ വിട്ട്‌ കടക്കുകയും അല്ലാത്തവൻ തടവു പുള്ളിയായി നരകത്തിലെത്തിപ്പെടുകയും ചെയ്യും(ഇബ്നു കസീർ 4/675) ഖുർആൻ ഈ ആശയം ഇങ്ങനെ വിവരിക്കുന്നു.
وان منكم الاواردها كان علي ربك حتما مقضيا ثم ننجي الذين اتقواونذر الظالمين فيها جثيا (مريم 71 .72
നിങ്ങളിലാരും നരകത്തിങ്കൽ എത്തിച്ചേരാതെയില്ല അത്‌ തങ്ങളുടെ നാഥന്റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു പിന്നീട്‌ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിച്ചവരെ നാം രക്ഷപ്പെടുത്തുകയും അക്രമികളെ മുട്ട്‌ കുത്തിയവരായി നാം നരകത്തിൽ ഉപേക്ഷിക്കുകയും ചെയ്യും(മർയം 71/72)

അല്ലാഹുവിന്റെ ഭൂമിയിൽ ആരും ചോദിക്കാനില്ലെന്ന ധാരണയിൽ അവനെ ധിക്കരിക്കുന്നവരെ പിടികൂടാനുള്ള ഈ സം വിധാനം സൂക്ഷിക്കാത്തവരുടെ കാര്യം കഷ്ടം തന്നെ!

لِلْطَّاغِينَ مَآبًا (22
അതിക്രമികൾക്കുള്ള വാസസ്ഥലമായിക്കൊണ്ട്‌.

സജ്ജനങ്ങൾ ദുർജ്ജനങ്ങൾ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഈ ചെക്ക്‌ പോസ്റ്റിലെത്തുമെങ്കിലും അല്ലാഹു നല്ലവരെ രക്ഷിക്കുകയും അധർമ്മകാരികൾക്ക്‌ മാത്രം നരക്ം വാസസ്ഥലമാക്കുകയും ചെയ്യും(റാസി: 31/13)

അഹങ്കാരത്തോടെ അല്ലാഹുവിന്റെ വിധിവിലക്കുകൾ ലംഘിക്കുകയും അപഥസഞ്ചാരം നടത്തുകയും ചെയ്തവരാണ്‌ അതിക്രമികൾ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശ്യം അതിനാൽ അത്തരക്കാർക്കുള്ള വാസസ്ഥലമായിട്ടാണ്‌ അല്ലാഹു നരകം ഒരുക്കിയത്‌(ത്വിബ്‌രി 30/11)

സൃഷ്ടാവിന്റെ വിധികൾ ധിക്കരിക്കുകയും പ്രവാചകന്മാർക്കെതിരിൽ നിലയുറപ്പിക്കുകയും ചെയ്തവരാണിവർ( ഇബ്നു കസീർ 4/675)

لَابِثِينَ فِيهَا أَحْقَابًا (
23
അതിൽ അവർ പലയുഗങ്ങൾ താമസിക്കുന്നവരായിക്കൊണ്ട്‌.

ഹുഖുബ്‌
എന്നതിന്റെ ബഹുവജനമാണ്‌ അഹ്ഖാബ്‌ എന്നത്‌. ഹുഖുബ്‌ എന്നാൽ എത്ര കാലമാണ്‌ എന്നതിൽ വിവിധ അഭിപ്രായം കാണാം. മുന്നൂറു കൊല്ലം എന്നാണ്‌ ഒരു വിഭാഗം എൺപത്‌ കൊല്ലമെന്ന് മറ്റൊരു പക്ഷം അലി(റ) ഹിലാൽ അൽ ഹജരിയോട്‌ ചോദിച്ചു ഹുഖുബ്‌ എന്നാൽ എത്രവർഷമായാണ്‌ നിങ്ങൾ എത്തിച്ചത്‌ അദ്ദേഹം പറഞ്ഞു എൺപത്‌ കൊല്ലം. ഓരോകൊല്ലവും പന്ത്രണ്ട്‌ മാസം .ഓരൊ മാസവും മുപ്പത്‌ ദിവസം.ഓരോദിനവും ഭൂമിയിലെ ആയിരം വർഷത്തെ ദൈർഘ്യം! (ത്വിബ്‌ രി 30/13)

ഇങ്ങനെയുള്ള യുഗങ്ങൾ ഒന്ന് തീരുമ്പോൾ അടുത്തത്‌ തുടങ്ങും ഇങ്ങനെ അനന്തമായി അവർ നരകത്തിൽ തന്നെ കഴിയുമെന്നാണ്‌ ഖുർആൻ പറയുന്നത്‌. ഒരിക്കലും അവർക്ക്‌ മോചനം ലഭിക്കില്ല....ഹുഖുബ്‌ എത്ര വർഷമാണെന്നതിൽ വേറെയും അഭിപ്രായമുണ്ട്‌. എന്നാൽ ഒരു ഹുഖുബ്‌ എത്ര വർഷമായാലും ഒന്ന് തീരുമ്പോൾ അടുത്തത്‌ ആരംഭിക്കുകയായി. അങ്ങനെ അനന്തമായി നരകത്തിൽ കഴിയുകയല്ലാതെ രക്ഷപ്പെടാനുള്ള ഒരു പഴുതു അവർക്കുണ്ടാവില്ല. ഖുർആൻ തന്നെ മറ്റൊരു സ്ഥലത്ത്‌ പറയുന്നുന്നു.

اما الذين فسقوا فمأواهم النار كلما ارادوا ان يخرجوا منها أعيدوا فيها وقيل لهم ذوقوا عذاب النار الذي كنتم به تكذبون (السجدة
20
എന്നാൽ തെമ്മാടികൾ. അവരുടെ വാസസ്ഥലം നരകമാകുന്നു അവർ അതിൽ നിന്നു പുറത്ത്കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവരെ മടക്കപ്പെടും നിങ്ങൾ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങൾ ആസ്വദിക്കുക എന്ന് അവരോട്‌ പറയപ്പെടുകയും ചെയ്യും(സജദ:20)

അപ്പോൾ യുഗങ്ങൾ അവിടെ കഴിയേണ്ടിവരും എന്നതിൽ നിന്നു കുറേ കാല ശേഷം അവർക്ക്‌ മോചനമുണ്ടാവുമെന്ന് ആശ്വസിക്കാൻ വകുപ്പില്ല. ഒരിക്കലും അവർക്ക്‌ അവിടെ നിന്ന് മോചനവുമില്ലനരകത്തിലെത്തിപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ ബുദ്ധിയുള്ള മനുഷ്യൻ ശ്രമിക്കാതിരിക്കുന്നത്‌ മഹാകഷ്ടമല്ലേ!

لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا(24
അതിൽ വെച്ച്‌ ഒരു തണുപ്പാകട്ടെ മറ്റ്‌ വല്ല പാനീയങ്ങളാവട്ടെ അവർ രുചി നോക്കുകയില്ല.

നരകത്തിലെ ശക്തമായ ശിക്ഷയുടെ ഭാഗമായി അല്ലാഹു അവർക്ക്‌ ഭക്ഷണവും വെള്ളവും നിഷേധിക്കുമെന്നാണ്‌ ഇവിടെ പറയുന്നത്‌.ശക്തമായ ചൂടിൽ വെന്തുരുകുന്നവർ ആചൂടിനെ ശമിപ്പിക്കാൻ തണുപ്പ്‌ ആഗ്രഹിക്കുക സ്വാഭാവികമാണല്ലോ. .ചൂട്‌ ശമിപ്പിക്കാൻ എന്തെങ്കിലും കുളിർമ്മ അവർക്കുണ്ടാവില്ലെന്നാണ്‌ തണുപ്പ്‌ ലഭിക്കില്ലെന്ന് പറഞ്ഞത്‌. ഒരു കുളിർ കാറ്റോ ആശ്വാസത്തിനൊരു നിഴലോ പോലും ലഭിക്കില്ല(റാസി 31/14)

അസഹ്യമായ ദാഹത്തിൽ നിന്ന് മോചനം നേടാൻ എന്തെങ്കിലും വെള്ളം(തണുപ്പില്ലെങ്കിലും) കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹവും അല്ലാഹു സാധിപ്പിക്കില്ലെന്നാണ്‌ പാനീയങ്ങൾ രുചി നോക്കില്ല എന്നതിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്‌.തണുപ്പെന്നതിനു ഉറക്കമെന്നും ചില പൻഡിതർ അർത്ഥം പറഞ്ഞിട്ടുണ്ട്‌.അഥവാ എത്ര വിഷമത്തിലും ഉറങ്ങിയാൽ ഒരു ആശ്വാസം ലഭിക്കുമല്ലോ...പക്ഷെ ഉറക്കവും ഇവർക്ക്‌ കിട്ടാക്കനി തന്നെ!

إِلَّا حَمِيمًا وَغَسَّاقًا (25
(ദുർഗ്ഗന്ധത്തോടെ ഒഴുകുന്ന) അത്യുഷ്ണ ജലവും അതി ശൈത്യജലവുമല്ലാതെ

ഹമീം എന്ന് പറഞ്ഞാൽചുണ്ടോടടുപ്പിക്കുമ്പോഴേക്കും കുടൽ പോലും കരിയുന്ന അത്രയും കഠിന ചൂടുള്ള വെള്ളമാണ്‌ നരകത്തിലുള്ളവരുടെ കണ്ണീരും ശരീരം പൊട്ടി ഒലിക്കുന്നതും എല്ലാം കലർന്നതാണ്‌ ഹമീം. ഖുർആൻ വ്യാഖ്യാതാക്കളുടെ വിവിധ അഭിപ്രായങ്ങൾ സാംശീകരിക്കുമ്പോൾ നമുക്ക്‌ മനസിലാക്കാനാവുന്നതാണിത്‌. ഗസ്സാഖ്‌ എന്നാൽ അതി കഠിനമായ ദുർഗ്ഗന്ധം വമിക്കുന്ന നരകത്തിലുള്ളവരുടെ ശരീരത്തിൽ നിന്നും പൊട്ടി ഒലിക്കുന്ന അഴുക്ക്‌ നിറഞ്ഞ നരകത്തിലെ ശക്തമായ ചൂടിനെ വെല്ലുന്ന അതി തണുപ്പ്‌ നിറഞ്ഞ വെള്ളമാണ്‌ ഇതിന്റെ ദുർഗ്ഗന്ധത്തെ കുറിച്ച്‌ നബി(സ്വ) പറഞ്ഞത്‌ ഇങ്ങനെയാണ്‌.
لو ان دلوا من غساق يهراق الى الدنيا لأنتن اهل الدنيا (طبري 30/17 : & رازي 31/15
നരകത്തിലെ ഗസ്സാഖ്‌ എന്ന വെള്ളത്തിൽ നിന്ന് ഒരു ബക്കറ്റ്ഭൂമിയിൽ ഒഴുക്കിയാൽ ലോകരെ മൊത്തം അത്‌ ദുർഗ്ഗന്ധത്തിലാക്കും(ത്വിബ്‌രി 30/17 & സി 31/15)

നരകത്തിൽ ദാഹവും പരവേശവും കൊണ്ട്‌ നിലവിളിക്കുന്നവർക്ക്‌ അല്ലാഹു ആശ്വാസത്തിന്റെ ഭക്ഷണമൊന്നും നൽകില്ലെന്നാണ്‌ കഴിഞ്ഞ സൂക്തത്തിലെങ്കിൽ ശിക്ഷയുടെ ഭാഗമായി നൽകുന്നവയാണ്‌ ഈ സൂക്തത്തിൽ....അല്ലാഹു നമ്മെ ഈ അവസ്ഥയെ തൊട്ട്കാത്ത്‌ രക്ഷിക്കട്ടെ ആമീൻ

جَزَاء وِفَاقًا (26
അവർക്ക്‌ യോജിച്ച പ്രതിഫലമെന്ന നിലക്ക്‌(നൽകപ്പെട്ടതാണിത്‌)

അവർക്ക്‌ നൽകപ്പെടുന്ന ശിക്ഷകൾ അവർക്ക്‌ അർഹതപ്പെട്ടത്‌ തന്നെ എന്നാണ്‌ ഇതിന്റെ താൽപര്യം.മുഖാത്തിൽ എന്നവർ പറയുന്നു.ദോഷത്തിനനുസരിച്ചുള്ള ശിക്ഷയാണിത്‌.ശിർക്കിനേക്കാൾ(ബഹുദൈവത്വം)വലിയ കുറ്റമില്ല നരകത്തേക്കാൾ വലിയ ശിക്ഷയുമില്ല(ഖുർത്വുബി 19/128)

അവരുടെ പ്രവർത്തനങ്ങൾ മോശമായതിനാൽ അവരെ വിഷമിപ്പികുന്ന ശിക്ഷ അല്ലാഹു അവർക്ക്‌ നൽകി എന്ന് മഹാനായ ഇക്‌ രിമ:(റ)ഈ സൂക്തത്തിനു വിശദീകരണം പറയുന്നു(ഖുർത്വുബി 19/128)

إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا(27
നിശ്ചയം അവർ വിചാരണയെ പ്രതീക്ഷിക്കുന്നില്ലായിരുന്നു(അങ്ങനെയൊന്ന് അംഗീകരിച്ചില്ലെന്ന് സാരം)

മരിച്ചു മണ്ണിൽ ലയിച്ചതിനു ശേഷം വീണ്ടും ജനിക്കില്ലെന്ന് വാദിച്ചതിനാൽ പുനർജ്ജന്മത്തിനു ശേഷം നടക്കുന്ന വിചാരണയെ അവർ ഭയപ്പെടുകയോ അതിനു വേണ്ടി ജീവിതത്തിൽ സൂക്ഷ്മത പുലർത്തുകയോ ചെയ്തില്ല മഹാനായ ഇമാംത്വിബ്‌ രി(റ) എഴുതുന്നു. നർജ്ജന്മത്തിൽ വിശ്വസിക്കാത്ത അവർ വിചാരണയെ ഭയപ്പെട്ടില്ല.വീണ്ടും ജനിക്കുമെന്ന് അംഗീകരിക്കാത്തവൻ എങ്ങനെ വിചാരണയെ ഭയപ്പെടും?(ത്വിബ്‌ രി 30/18)
وَكَذَّبُوا بِآيَاتِنَا كِذَّابًا (28
നമ്മുടെ ലക്ഷ്യങ്ങളെ അവർ (വല്ലാത്ത)നിഷേധിക്കൽ നിഷേധിക്കുകയും ചെയ്തു

സത്യനിഷേധികളുടെ വളരെ അപകടകരമായ നിലപാടാണ്‌ ഈ സൂക്തത്തിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നത്‌.ബുദ്ധിയുള്ളവർക്ക്‌ ഒരിക്കലും നിഷേധിക്കാൻ സാധ്യമല്ലാത്ത വിധം വ്യക്തമായ തെളിവുകൾ പ്രവാചകർ(സ്വ) കാണിച്ചുകൊടുത്തിട്ടും അതിനെതിരെ പുറം തിരിഞ്ഞു നിന്നിരുന്നവർ നിഷേധത്തിന്റെ ആൾ രൂപങ്ങളാങ്ങളായി മാറുകയായിരുന്നു അതാണ്‌ അവർക്ക്‌ ഈ ഗതികേട്‌ വരാൻ കാരണം.കഴിഞ്ഞ സൂക്തത്തിൽ അവർ വിചാരണയെ ഭയപ്പെട്ടിരുന്നില്ല എന്ന കുറ്റം അവർക്കെതിരെ ഉന്നയിച്ച അല്ലാഹു തെളിവുകളെ നിഷേധിക്കുക എന്ന മറ്റൊരു കുറ്റം അവർക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്‌ ..ഇത്‌ വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി(റ)എഴുതുന്നു...വിശേഷബുദ്ധിയുള്ള മനുഷ്യനു ചിന്താപരവും കർമ്മപരവുമായ രണ്ട്‌ ശക്തികളുണ്ട്‌. സത്യത്തെ അറിയുക നന്മ അറിഞ്ഞു പ്രവർത്തിക്കുക എന്നിവയാണത്‌ ഇതാണ്‌ ഇബ്‌ റാഹീം(അ) പ്രാർത്ഥിച്ചത്‌ രക്ഷിതാവേ എനിക്ക്‌ നീ വിജ്ഞാനം നൽകുകയും സജ്ജനങ്ങളോട്‌ നീ എന്നെ ചേർക്കുകയും ചെയ്യേണമേ(അശ്ശുഅറാഅ്83)

ജ്ഞാനം നൽകുക എന്നത്‌ ചിന്താശക്തിയുടെ പൂർണ്ണതയും സജ്ജനങ്ങളോട്‌ ചേർക്കേണമേ എന്നത്‌ കർമ്മശക്തിയുടെ പൂർണ്ണതയിലേക്ക്‌ സൂചന നൽകുന്നു..എന്നാൽകർമ്മ ശക്തിയിൽ ഈ നിഷേധികൾ ശൂന്യരാണെന്ന് തെളിയിക്കുന്നതാണ്‌ അവർ വിചാരണയെ ഭയപ്പെട്ടില്ല എന്നത്‌ അഥവാ എല്ലാ വൃത്തികേടുകളും ചെയ്യാനും നന്മകളോടെല്ലാം പുറം തിരിഞ്ഞു നിൽക്കാനും അവർ കാണിച്ച ധൈര്യം ഈ വിചാരണ നിഷേധത്തിൽ നിന്നാണ്‌ ഉൽഭവിക്കുന്നത്‌ ചിന്താശക്തിയിലുള്ള അവരുടെ തകരാറ്‌ ചൂണ്ടിക്കാണിക്കുകയാണ്‌ തെളിവുകളെ നിഷേധിച്ചു അവർ എന്നതിലൂടെ അതായത്‌ ഹൃദയംകൊണ്ട്‌ സത്യത്തെ നിഷേധിക്കുകയും അസത്യത്തിൽ നിലയുറപ്പിക്കുകയും ചെയ്തു അവർ..ഇത്രയും കാര്യങ്ങൾ മനസിലാക്കിയാൽ വ്യക്തമാകുന്ന ഒരു കാര്യം ഈ സത്യനിഷേധികൾ തിന്മയുടെ ഏറ്റവും ഉച്ചിയിലെത്തിയവരാണെന്നും അത്‌ കൊണ്ട്‌ തന്നെ അവർക്ക്‌ നൽകുമെന്ന് അല്ലാഹു പറഞ്ഞ ശിക്ഷ അവർക്ക്‌ അനുയോജ്യമാണെന്നും ആണ്‌ അപ്പോൾ ഖുർ ആനിന്റെ ഘടനയുടെ സൗന്ദര്യം അത്ഭുതം തന്നെ!(റാസി 31/16.17)
وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا (29
നാമാകട്ടെ എല്ലാകാര്യവും എഴുതി തിട്ടമാക്കി വെച്ചിട്ടുണ്ട്‌.

ഇവർ എല്ലാം നിഷേധിച്ചാലും നാം അവരുടെ പ്രവർത്തനങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തുകയും അതിനു അനുസരിച്ചുള്ള പ്രതിഫലം നാം നൽകുകയും ചെയ്യും എന്നാണ്‌ അല്ലാഹു അറിയിക്കുന്നത്‌..ഇമാം ഇബ്നു കസീർ(റ) പറയുന്നു 'എല്ലാ അടിമകളുടെയും എല്ലാ പ്രവർത്തനങ്ങളെയും നാം അറിയുകയും അത്‌ രേഖപ്പെടുത്തുകയും നന്മക്ക്‌ നന്മയും തിന്മക്ക്‌ തിന്മയും നാം അവർക്ക്‌ പ്രതിഫലം നൽകുകയും ചെയ്യും'( ഇബ്നു കസീർ 4/677)
ഏറ്റവും വലിയ തിന്മ അവിശ്വാസമായതിനാൽ അവരുടെ എല്ലാം തിന്മയുടെ ഗണത്തിലാണ്‌ വരിക.അഥവാ ബാഹ്യമായി നന്മയായി ഗണിക്കാവുന്ന വല്ലതും അവർ ചെയ്തിട്ടുണ്ടെങ്കിലും ഈ വലിയ തിന്മകാരണത്താൽ അതിനും അവർക്ക്‌ നല്ല പ്രതിഫലമുണ്ടാവില്ലെന്ന് ഖുർആൻ ധാരാളം സ്ഥലങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്‌
فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا (30
ആകയാൽ അകൃമികളേ! നിങ്ങൾ(ശിക്ഷ) രുചിച്ച്‌ നോക്കൂ ഇനി നിങ്ങൾക്ക്‌ ശിക്ഷയല്ലാതെ ഒന്നും നാം വർദ്ധിപ്പിക്കുന്നതല്ല.

നരകത്തിൽ ശിക്ഷ അനുഭവിച്ച്കൊണ്ടിരിക്കുന്ന ഈ നിഷേധികളോടുള്ള അല്ലാഹുവിന്റെ വാക്കാണിത്‌..അഥവാ ഈ കഷ്ടപ്പാടിനും ദുരിതത്തിനും എന്നെങ്കിലും ഒരു മാറ്റമുണ്ടാവുമെന്നോ ഇതിൽ നിന്നും നിങ്ങൾ രക്ഷപ്പെടുമെന്നോ ധരിക്കേണ്ടതില്ല..ഇനി നിങ്ങൾക്ക്‌ നാം എന്തെങ്കിലും അധികമായി നൽകുന്നുണ്ടെങ്കിൽ അത്‌ ശിക്ഷ മാത്രമായിരിക്കും എന്നാണ്‌ അല്ലാഹു പറയുന്നത്‌ പ്രതീക്ഷയുടെ എല്ലാ വാതിലുകളും കൊട്ടിയടക്കുന്ന അല്ലാഹുവിന്റെ ഈ പ്രഖ്യാപനം കേൾക്കുമ്പോൾ നിഷേധികൾക്കുണ്ടാവുന്ന നിരാശ വിവരണാതീതമായിരിക്കും.ഇതിന്റെ വ്യാഖ്യാനത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നു അവർക്ക്‌ ശിക്ഷ വർദ്ധിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും(ഇബ്നു കസീർ 4/677)(അദ്ദുർ അൽമൻഥൂർ 6/504)
ഖുർആനിലെ ഏറ്റവും ഗൗരവമേറിയ സൂക്തമാണിതെന്ന് മഹാന്മാർ പറയുന്നത്‌ നോക്കൂ.. ഖുർആനിലെ ഏറ്റവും ഗൗരവമേറിയ സൂക്തം ഏതാണെന്ന് അബൂബർസത്തുൽ അസ്‌ലമീ(റ) നോട്‌ ചോദിക്കപ്പെട്ടപ്പോൾ താൻ പറഞ്ഞത്‌ ശിക്ഷ നിങ്ങൾ രുചിക്കുക നിങ്ങൾക്ക്‌ നാം ശിക്ഷയല്ലാതെ വർദ്ധിപ്പിക്കുകയില്ല എന്ന സൂക്തമാണെന്നാണ്‌(അദ്ദുർഅൽ മൻഥൂർ 6/504)
നബി(സ്വ) പറഞ്ഞതായി ഇമാം റാസി(റ) പറയുന്നു..ഈ സൂക്തം നരകാവകാശികൾക്ക്‌ ഏറ്റവും ഗൗരവമേറിയ സൂക്തമാണ്‌ ഓരോ തരം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി അവർ സഹായം തേടുമ്പോഴെല്ലാം അതിനേക്കാൾ ശക്തമായ ശിക്ഷകൊണ്ടാണ്‌ അവർ സഹായിക്കപ്പെടുക(റാസി 31/18)
എന്തൊരു അവസ്ഥയാണ്‌..നാം ശ്രദ്ധിക്കുക. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും നരകത്തെ സൂക്ഷിച്ചും വിചാരണയെ ഭയപ്പെട്ടും സൂക്ഷമതയോടെ ജീവിക്കാനും പരലോകപുരോഗതിക്കായി അദ്ധ്വാനിക്കാനും ശ്രമിക്കുക.
 

إِنَّ لِلْمُتَّقِينَ مَفَازًا .31
തീർച്ച!ദോഷബാധയെ സൂക്ഷിക്കുന്ന (ഭയ ഭക്തിയുള്ള)വർക്കു വിജയമുണ്ട്‌.

മുത്തഖീങ്ങൾ എന്നാൽ തഖ്‌വയുള്ളവർ എന്നർത്ഥം. തഖ്‌വ എന്നാൽ ധാരാളം വ്യാഖ്യാനങ്ങൾ ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്‌. ഇമാം റാസി(റ) എഴുതുന്നു 'നബി(സ്വ) പറഞ്ഞു.ഒരു അടിമയും തെറ്റിൽ പെട്ടേക്കുമെന്ന ഭയത്താൽ തെറ്റല്ലാത്ത ചിലകാര്യങ്ങൾ പോലും ഉപേക്ഷിക്കുന്നത്‌ വരെ മുത്തഖീങ്ങളുടെ സ്ഥാനം എത്തിക്കുകയില്ല... (തഫ്സീർ റാസി2/22) അപ്പോൾ തിന്മയിൽ പെട്ട്‌ പോകാതിരിക്കാനും നന്മകൾ ചോർന്ന് പോകാതിരിക്കാനുമുള്ള ഒരു സജീവ ശ്രദ്ധയുള്ളവരാണ്‌ മുത്തഖികൾ. ഇത്‌ പലമേഖലകളേയും സ്പർശിക്കുന്ന പരാമർശമാണ്.
ഇമാം റാസി(റ)എഴുതുന്നു. 'തഖ്‌വ എന്നത്‌ വിശ്വാസം,പാശ്ചാത്താപം,അനുസരണം,ദോഷങ്ങൾ ഉപേക്ഷിക്കൽ,ആത്മാർത്ഥത,എന്നിവയെല്ലാം മേളിക്കുന്നതാണ്‌(തഫ്സീർ റാസി.2/22)മഹാനായ ഇബ്‌ റാഹീമുംബ്നു അദ്‌ഹം(റ)പറഞ്ഞു 'തഖ്‌വാ എന്നാൽ സൃഷ്ടികൾ നിന്റെ നാവിൽ ന്യൂനത കാണാതിരിക്കുകയും മാലാഖമാർ നിന്റെ പ്രവർത്തനങ്ങളിൽ ന്യൂനത ദർശിക്കാതിരിക്കുകയും അർശിന്റെ ഉടമ(അല്ലാഹു) നിന്റെ സ്വകാര്യതയിൽ ന്യൂനത ദർശിക്കാതിരിക്കുകയും ചെയ്യലാണ്റാസി.2/22)'. റാസി തന്നെ എഴുതുന്നു. 'അല്ലാഹു വിരോധിച്ചിടത്തൊന്നും നിന്നെ അവൻ കാണാതിരിക്കലാണ്‌ തഖ്‌വ.(റാസി 2/22'
ചുരുക്കത്തിൽ രഹസ്യവും പരസ്യവും ആത്മാർത്ഥമായി അല്ലാഹുവിന്റെ ഇഷ്ടങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നവരാണ്‌ മുത്തഖികൾ. അരുതായ്മ വരാതെയും ബാദ്ധ്യതകൾ നിറവേറ്റിയും മാതൃക കാണിക്കുന്നവർ!. അവർക്ക്‌ ലഭിക്കുന്ന നേട്ടങ്ങളാണ്‌ അല്ലാഹു പറയുന്നത്‌ കഴിഞ്ഞ സൂക്തങ്ങളിൽ അല്ലാഹു സത്യനിഷേധികൾക്ക്‌ നൽകുന്ന ശിക്ഷകളും അതിന്റെ സാഹചര്യങ്ങളും വിശദീകരിക്കുകയായിരുന്നുവല്ലോ. അവിശ്വാസത്തിന്റെ അപകടം പറഞ്ഞാലുടൻ വിശ്വാസത്തിന്റെ നേട്ടം സൂചിപ്പിക്കുന്ന ശൈലിയാണ്‌ പൊതുവെ ഖുർആൻ സ്വീകരിക്കാറുള്ളത്‌ അതിനാൽ ഇനി അല്ലാഹു വിശ്വാസത്തിന്റെ മഹത്വവും വിശ്വാസികൾക്കുള്ള നേട്ടങ്ങളും വിശദീകരിക്കുകയാണ്‌ഇവിടെ
مفازا
എന്നതിനു വിജയമെന്നും വിജയത്തിന്റെ സ്ഥലം എന്നും അർത്ഥം പറയാം(റാസി/ബൈളാവി)

ഇമാം റാസി എഴുതുന്നു. വിജയം എന്നതിന്റെ ഉദ്ദേശ്യം മൂന്ന് വിധത്തിൽ മനസിലാക്കാം
(1) ലക്ഷ്യം നേടിയുള്ള വിജയം
(2) ശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതിലൂടെയുള്ള വിജയം
(3) ഇതു രണ്ടും ചേർന്നുള്ള വിജയം.

ഇതിൽ ഒന്നാമത്തെ അർത്ഥമാണ്‌ ഏറ്റവും സ്വീകാര്യം കാരണം അല്ലാഹു തുടർന്നു പറയുന്നത്‌ ലക്ഷ്യം നേടുന്നതിന്റെ വിശദീകരണമാണ്‌ അപ്പോൾ അവിടെ ഒരു ചോദ്യം വരാം.നരകത്തിന്റെ നാശത്തിൽ നിന്നു രക്ഷപ്പെടുന്നതല്ലേ സ്വർഗ്ഗത്തിന്റെ സുഖങ്ങളേക്കാൾ പ്രാധാനം അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്‌? ഞാൻ പറയാം. നാശത്തിൽ നിന്ന് രക്ഷപ്പെട്ടത്‌ കൊണ്ട്‌ മാത്രം നന്മകൊണ്ട്‌ വിജയിക്കണമെന്നില്ല. എന്നാൽ നന്മകൊണ്ട്‌ വിജയിക്കണമെങ്കിൽ നാശത്തിൽ നിന്ന് കരകയറാതെ സാധ്യമല്ല.അപ്പോൾ ഈ വിശദീകരണമാണ്‌ കൂടുതൽ പ്രസക്തം(റാസി 31/19)

حَدَائِقَ وَأَعْنَابًا .32
അതായത്‌ തോട്ടങ്ങളും മുന്തിരി വള്ളികളും


അവിശ്വാസികൾക്ക്‌ ഒരു കുളിർ കാറ്റ്‌ ആസ്വദിക്കാൻ പോലും അവസരം നൽകാത്ത അല്ലാഹു വിശ്വാസികളെ വലയം ചെയ്യുന്ന പച്ചപ്പിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങൾ വിലയിരുത്തുകയാണ്‌ സ്വർഗ്ഗത്തിലെ ഒരു മരത്തെക്കുറിച്ച്‌ നബി(സ്വ) പറയുന്നതായി അനസ്‌(റ) പറയുന്നു
.ان فى الجنة لشجرة يسيرالراكب فى ظلها مأة عام لايقطعها (صحيح البخاري
സ്വർഗ്ഗത്തിൽ ഒരു മരമുണ്ട്‌ യാത്രക്കാരൻ അതിന്റെ തണലിലൂടെ നൂറു വർഷം നടന്നു നീങ്ങിയാലും അയാൾക്ക്‌ അത്‌ മുറിച്ച്‌ കടക്കാൻ സാധിക്കില്ല(ആ മരത്തണൽ പിന്നെയും നീണ്ടുപരന്നു കിടക്കുന്നുണ്ടാവും!(ബുഖാരി ഹദീസ്‌ നമ്പർ3251)
وَكَوَاعِبَ أَتْرَابًا (33
സ്തനം തുടിച്ച സമപ്രായക്കാരികളായ തരുണികളും.
തങ്ങളുടെ ഭർത്താവിനെ സന്തോഷിപ്പിക്കാൻ തുടുത്ത്നിറഞ്ഞ മാർവ്വിടമുള്ളവരായിട്ടാണ്‌ സ്വർഗ്ഗത്തിൽ അല്ലാഹു സ്ത്രീകളെ സൃഷ്ടിക്കുന്നത്‌. ഭൂമിയിൽ നിന്നു ചെന്നവരായാലും സ്വർഗ്ഗത്തിൽ അല്ലാഹു സൃഷ്ടിച്ച അപ്സരസ്സുകളായാലും ഇതേ സ്വഭാവം തന്നെയായിരിക്കും كواعب എന്നതിനു കന്യകകൾ എന്നും അർത്ഥമുണ്ട്‌. അഥവാ എല്ലാസമയത്തും സ്വർഗ്ഗത്തിലെ ഭാര്യമാർ കന്യകത്വം സൂക്ഷിക്കപ്പെട്ടവരായിരിക്കും. ഭൂമിയിലെ അവസ്ഥ അവിടെയില്ലെന്നർത്ഥം. ഇമാം ത്വബ്‌റാനി(റ) അബൂ സഈദ്‌(റ)വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. നബി(സ്വ) പറഞ്ഞു.
ان أهل الجنة اذاجامعوا النساء عدن أبكارا (الدر المنثور 6.224
സ്വർഗ്ഗക്കാർ അവരുടെ ഭാര്യമാരെ സംയോഗം ചെയ്താൽ അവർ വീണ്ടും കന്യകകളായി മാറും(അദ്ദുർ അൽ മൻഥൂർ 6/224)
ഇമാം ഇബ്നുൽ മുൻദിർ(റ)ളഹ്ഹാക്ക്‌(റ) വിൽ നിന്ന് ഉദ്ധരിക്കുന്നു كواعب-എന്നാൽ കന്യകകൾ എന്നാണ്‌(അദ്ദുർ അൽ മൻഥൂർ 6/505)
ഈരണ്ട്‌ വ്യഖ്യാനങ്ങൾ വൈരുദ്ധ്യമല്ല വൈവിദ്ധ്യമാണ്‌ എന്ന് പറയേണ്ടതില്ലല്ലൊ. അഥവാ ഈ രണ്ട്‌ അർത്ഥവും ഇവിടെ ഉദ്ദെശ്യമാണ്‌ സ്വർഗ്ഗസ്ത്രീകൾ തുടുത്ത മാർവ്വിടവും നിത്യകന്യകകളുമായിട്ടാണ്‌ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന് أترابا -എന്നതിനാണ്‌ സമപ്രായക്കാർ എന്ന് നാം അർത്ഥം കൊടുത്തത്‌ അതിന്റെ ഉദ്ദേശ്യം സ്വർഗ്ഗത്തിൽ വയസ്സ്‌ വർദ്ധിച്ച്‌ വാർദ്ധക്യം ബാധിക്കില്ല എന്നാണ്‌ അഥവാ ഭൂമിയിലെ എത്ര വയാസ്സയി ക്ഷീണിച്ച സ്ത്രീകളും സ്വർഗ്ഗത്തിലെത്തിയാൽ എന്നും മുപ്പത്തി മൂന്നിന്റെ പ്രസരിപ്പിലാണ്‌(അദ്ദുർ അൽ മൻഥൂർ 6/225)

ഇമാം ബൈഹഖി(റ),ഇമാം തുർമ്മുദി(റ),ഇമാം ഇബ്നുൽ മുൻദിർ(റ) തുടങ്ങിയവർ റിപ്പോർട്ട്‌ ചെയ്യുന്ന
ഹദീസിൽ പറയുന്നു.നബി(സ്വ)യുടെ സമീപത്ത്‌ ഒരു വയസ്സായ സ്ത്രീ വന്ന് പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരേ! എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ അങ്ങ്‌ അല്ലാഹുവോട്‌ പ്രാർത്ഥിക്കണം അപ്പോൾ നബി(സ്വ) പറഞ്ഞു ഉമ്മാ! സ്വർഗ്ഗത്തിൽ വൃദ്ധകൾ പ്രവേശിക്കുകയില്ല! അപ്പോൾ ആ ഉമ്മ കരഞ്ഞുകൊണ്ട്‌ തിരിച്ച്‌ പോരുമ്പോൾ നബി(സ്വ)പറഞ്ഞു അവർ വൃദ്ധയായി സ്വർഗ്ഗത്തിൽ കടക്കില്ല(അപ്പോൾ അവർ യുവതിയാവും എന്ന് സാരം)എന്നാണ്‌ ഞാൻ പറഞ്ഞതെന്ന് അവരോട്‌ പറയുക കാരണം അല്ലാഹു പറഞ്ഞത്‌ انا أنشأناهن انشاء فجعلناهن أبكارا عربا أترابا (الواقعة ,32 ,36 ,37
നിശ്ചയം നാം ആ തരുണികളെ പ്രത്യേക നിലയിൽ നാം സൃഷ്ടിച്ചിരിക്കുന്നു അങ്ങനെ അവരെ നാം കന്യകകളും ഭർത്താക്കളെ പ്രേമിക്കുന്നവരും തുല്യപ്രായക്കാരുമാക്കിയിരിക്കുന്നു (അൽ വാഖിഅ:35/36/37)എന്നാണ്‌ എന്ന് നബി(സ്വ) പറഞ്ഞു(224/6 അദ്ദുർ അൽ മൻഥൂർ)

34. وَكَأْسًا دِهَاقًا
മദ്യം നിറക്കപ്പെട്ട കോപ്പകളും (ഉണ്ട്‌)
ഒന്നിനു പുറമെ മറ്റൊന്നായി തുടർന്നു വരുന്ന കോപ്പകൾ എന്നും കലർപ്പില്ലാത്തത്‌ എന്നും അർത്ഥമുണ്ട്‌(അദ്ദുർ അൽ മൻഥൂർ.6/505/ഖുർത്വുബി10/130) (റാസി31/20
35. لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا
അവിടെ വെച്ച്‌ അനാവശ്യവാക്കുകളോ അസത്യവാക്കുകളോ അവർ കേൾക്കുകയില്ല.
ഭൂമിയിൽ മദ്യം ഉപയോഗിക്കുന്നവർക്ക്‌ ബുദ്ധി നഷ്ടപ്പെടുകയും അവർ ചീത്തവാക്കുകൾ പ്രയോഗിക്കുകയും ചെയ്യുന്നത്‌ സാധാരണയാണ്‌ എന്നാൽ സ്വർഗ്ഗത്തിലെ മദ്യം ഉപയോഗിക്കുന്നവർക്ക്‌ ഒരിക്കലും ഇങ്ങനെയുള്ള അവസ്ഥയുണ്ടാവില്ല. കാരണം ആ മദ്യം മനുഷ്യനെ മൃഗമാക്കുന്ന ലഹരിയല്ല പ്രധാനം ചെയ്യുന്നത്‌.സ്വർഗ്ഗത്തിൽ അനാവശ്യ വാക്കുകളോ അവർക്ക്‌ വിഷമമുണ്ടാക്കുന്ന വാക്കുകളോ കേൾക്കേണ്ടി വരില്ലെന്നും ഇവിടെ അർത്ഥമുണ്ട്‌(റാസി31/20)മദ്യമുപയോഗിച്ച്‌ ലക്ക്‌ കെട്ടവൻ കളവുകൾ പറയുന്നതും സാധാരണയാണ്‌ അതും ഈ മദ്യം കാരണം ഉണ്ടാവുന്നതല്ല.നേരത്തേ നരകക്കാരെകുറിച്ച്പറഞ്ഞപ്പോൾ അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കി എന്ന് പറഞ്ഞിരുന്നല്ലോ ഭൂമിയിൽ വെച്ച്‌ അവരുടെ പല കള്ളപ്രചരണങ്ങളും വിശ്വാസികൾ കേൾക്കാൻ നിബന്ധിതരായിരുന്നു എന്നാൽ സ്വർഗ്ഗത്തിൽ അത്തരം ഒരു കള്ളവും കേൾക്കേണ്ട ഗതികേട്‌ അവർക്കുണ്ടാവില്ല എന്നും ഇവിടെ വ്യാഖ്യാനമുണ്ട്‌ അഥവാ സ്വർഗ്ഗാവകാശികളുടെ സ്വൈര്യം കെടുത്തുന്ന ശത്രുവിന്റെ പ്രചാരണങ്ങളോ അവരുടെ തെറ്റായ ആശയങ്ങളോ കേൾക്കാത്ത വിധം പൂർണ്ണ സമാധാനം അല്ലാഹു സ്വർഗ്ഗാവകാശികൾക്ക്‌ നൽകുമെന്നർത്ഥം!(റാസി31/20)
സ്വർഗ്ഗാവകാശികൾ പരസ്പരം കള്ളം പറയില്ലെന്നും വ്യഖ്യാനമുണ്ട്‌(ത്വിബ്‌രി30/23)
جَزَاء مِّن رَّبِّكَ عَطَاء حِسَابًا .36
(ഈ അനുഗ്രഹങ്ങൾ) തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്(അവർക്ക്‌)പ്രതിഫലമായി നൽകിയതാണ്‌ (തികച്ചും)
മതിയായ സമ്മാനം നേരത്തേ നരകക്കാരുടെ ശിക്ഷയെ കുറിച്ച്പറഞ്ഞപ്പോൾ അവർക്ക്‌ യോജിച്ച പ്രതിഫലം എന്നായിരുന്നുവല്ലോ അല്ലാഹു പറഞ്ഞത്‌. എന്നാൽ ഇവിടെ നാഥനിൽ നിന്നുള്ള പ്രതിഫലം എന്ന് മാത്രമല്ല അല്ലാഹു പറയുന്നത്‌ മറിച്ച്‌ പ്രതിഫലം എന്നതിന്റെ കൂടെ മതിയായ സമ്മാനം എന്ന് കൂടി ചേർത്തിരിക്കുന്നു. അതിന്റെ കാരണം കുറ്റവാളിക്ക്‌ അവൻ ചെയ്ത തിന്മയുടെ കുറ്റം മാത്രമാണ്‌ നൽകപ്പെടുന്നത്‌ പക്ഷെ സത്യവിശ്വാസിക്ക്‌ നന്മക്ക്‌ പ്രതിഫലം ഇരട്ടി ഇരട്ടിയാണ്‌ എന്ന് സൂചിപ്പിക്കാനാണ്‌. ഇമാം റാസി(റ) എഴുതുന്നു ''ഒരു നന്മക്ക്‌ നൽകപ്പെടുന്ന പ്രതിഫലം മൂന്നായി അല്ലാഹു തിരിച്ചിട്ടുണ്ട്‌(1) പത്തിരട്ടി(2) എഴുന്നൂറിരട്ടി(3)അറ്റമില്ലാത്ത പ്രതിഫലംഅല്ലാഹു പറയുന്നു
إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ (الزمر 10
നിഴ്ചയം ക്ഷമിക്കുന്നവരുടെ പ്രതിഫലം കണക്കില്ലാതെ നൽകപ്പെടും(സൂറ:സുമർ10) (റാസി 31/21
എന്നാൽ ഇതെല്ലാം അല്ലാഹുവിന്റെ ഔദാര്യമാണ്‌ അവരുടെ അവകാശമല്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്ന വാക്കാണിത്‌അവരുടെ ചെറിയ കർമ്മത്തിനു ഒരിക്കലും മുറിയാത്ത വലിയ നന്മ അല്ലാഹു നൽകുന്നു(ത്വിബ്‌ രി30/24)

ഇവിടെ അല്ലാഹു جزاء(പ്രതിഫലം)എന്നുംعطاء(ഔദാര്യം എന്നും പറഞ്ഞത്‌ വൈരുദ്ധ്യമല്ലേ എന്നൊരു ചോദ്യമുണ്ട്‌ അഥവാ പ്രതിഫലമാണെങ്കിൽ അവകാശമാണ്‌ അപ്പോൾ അത്‌ ഔദാര്യമല്ല ഇനി ഔദാര്യമാണെങ്കിലോ അവകാശവുമല്ല കേവലം അനുഗ്രഹമാണ്‌ അപ്പോൾ ഇവ തമ്മിൽ വൈരുദ്ധ്യമില്ലേ?മറുപടി ഇങ്ങനെയാണ്‌ നന്മ ചെയ്തവർക്ക്‌ പ്രതിഫലം നൽകാമെന്ന് അല്ലാഹു ചെയ്ത വാഗ്ദാനം അവൻ നടപ്പാക്കുമെന്ന നിലക്കാണ്‌ അവകാശമെന്ന് തോന്നാവുന്ന പദം പ്രയോഗിച്ചിരിക്കുന്നത്‌ അല്ലാതെ പ്രവർത്തനത്തിന്‌ പ്രതിഫലം കൊടുക്കൽ അല്ലാഹുവിനു നിർബന്ധമുണ്ടെന്ന അർത്ഥത്തിലല്ല അതേസമയം നിർബന്ധമില്ലാത്തത്‌ നൽകുന്നത്‌ ഔദാര്യമാണല്ലോ ആ നിലക്കാണ്‌ ഔദാര്യം എന്ന് പറഞ്ഞത്‌ അപ്പോൾ ഈ സൂക്തത്തിൽ വൈരുദ്ധ്യമില്ല(റാസി31/21)
رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرحْمَنِ لَا يَمْلِكُونَ مِنْهُ خِطَابًا (37
അതെ!ആകാശഭൂമികളുടെയും അവക്കിടയിലുള്ളതിന്റെയും നാഥന്റെ-കരുണാനിധിയായ അല്ലാഹുവിന്റെ-വക സമ്മാനം)
അവനോട്‌ അഭിമുഖ സംഭാഷണത്തിനു അവർക്ക്‌ ആർക്കും കഴിയില്ലഅന്ത്യ നാളിൽ അല്ലാഹു ചിലർക്ക്‌ ശിക്ഷയും ചിലർക്ക്‌ പ്രതിഫലവും നൽകുമെന്നാണല്ലോ നേരത്തേ പറഞ്ഞത്‌.എന്നാൽ ഈ ശിക്ഷ കൂടിപ്പോയെന്നോ അല്ലെങ്കിൽ ഈ പ്രതിഫലം കുറഞ്ഞ്‌ പോയെന്നോ അല്ലാഹുവോട്‌ ആക്ഷേപമുന്നയിക്കാൻ ആർക്കും സാധിക്കില്ല കാരണം അവരെല്ലാം അവന്റെ അടിമകളും അവൻ ഉടമയുമാണ്‌ ഉടമയെ ചോദ്യം ചെയ്യപ്പെടാവതല്ല..മഹാന്മാർ പരലോകത്ത്‌ ശുപാർശ നടത്തുന്നത്‌ ഇതിനെതിരല്ല അത്‌ അല്ലാഹുവിന്റെ അനുമതിയോടെ ചെയ്യുന്നതാണെന്ന് അടുത്ത സൂക്തത്തിൽ നിന്ന് തന്നെ ഗ്രഹിക്കാം(ബൈളാവി2/563)ഇമാം റാസി(റ) എഴുതുന്നു. ഇവിടെ പറഞ്ഞ സംസാരിക്കില്ലെന്നത്‌ ശുപാർശ പറയുന്നതിനെതിരല്ല കാരണം ഇവിടെ لايملكون (അവർക്ക്‌ ഉടമാവകാശമില്ല)എന്നാണ്‌ പറഞ്ഞത്‌ എന്നാൽ ശുപാർശ അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ടും അനുമതിയോടെയുമാണ്‌ നടക്കുന്നത്‌(റാസി31/22)
يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرحْمَنُ وَقَالَ صَوَابًا (38
റൂഹും മലക്കുകളും അണിയായി നിൽക്കുന്ന ദിവസം (അന്ന്) കരുണാനിധിയായ അല്ലാഹു അനുമതി നൽകുകയും ശരിയായത്‌ പറയുകയും ചെയ്തവനല്ലാതെ ആരും സംസാരിക്കുന്നതല്ല.
ഖിയാമത്ത്‌ നളിന്റെ ഭയങ്കരാവസ്ഥയാണിവിടെ ഉദ്ദേശ്യം.മലക്കുകൾ അണിയണിയായിമനുഷ്യനെ വലയം ചെയ്ത്‌ കൊണ്ട്‌ നിൽക്കുന്ന ദിവസമാണത്‌.ജീവിതത്തിൽ അല്ലാഹുവിന്റെ ഇഷ്ടത്തിനെതിരായി ഒന്നും ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത പരിശുദ്ധരായ മലക്കുകൾ പോലും ഇന്ന് നാഥന്റെ തീരുമാനം എന്താവുമെന്ന് ഭയത്തോടെ നോക്കി നിൽക്കുമ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്തു മാത്രം ഭയാനകമാണെന്ന് ഊഹിക്കാമല്ലോഇവിടെ പറഞ്ഞ റൂഹ്‌ എന്നതിന്റെ ഉദ്ദേശ്യം എന്താണെന്നതിൽ വ്യാഖ്യാതാക്കൾക്കിടയിൽ ധാരാളം അഭിപായങ്ങളുണ്ട്‌. ജിബ്‌രീൽ(അ)എന്ന മലക്കാണെന്നും മനുഷ്യാത്മാക്കളാണെന്നും മറ്റും ....ആമഹത്തായ ദിനത്തിൽ നബിമാർ പോലും എന്നെ രക്ഷിക്കേണമേ എന്ന് പറയുന്ന ദിവസമാണ്‌ അല്ലാഹു അന്ന് സംസാരിക്കാൻ ചിലർക്ക്‌ അനുമതി നൽകുമെന്നാണ്‌ അല്ലാഹു പറയുന്നത്‌ സത്യം പറഞ്ഞവർക്കാണ്‌ സംസാരിക്കാൻ അനുവാദമെന്നും അനുമതി കിട്ടിയവർ സത്യമേ സംസാരിക്കൂ എന്നും ഭൂമിയിൽ വെച്ച്‌ സത്യവാക്യം ചൊല്ലിയവർക്ക്‌ വേണ്ടി മാത്രമേ ശുപാർശക്ക്‌ അല്ലാഹു അനുമതി നൽകൂ എന്നുമൊക്കെ ഇവിടെ വിവക്ഷിക്കാം . അതിനാൽ ആ ദിനത്തിലെ നബി(സ്വ)യുടെ ഏറ്റവും വലിയ ശുപാർശയെ കുറിച്ചുള്ള ഹദീസ്‌ (റാസി31/23)പ്രസിദ്ധമത്രെ
ذَلِكَ الْيَوْمُ الْحَقُّ فَمَن شَاء اتَّخَذَ إِلَى رَبِّهِ مَآبًا (39
അത്‌ സ്ഥിരപ്പെട്ട ദിവസമാകുന്നു.(വേണമെന്ന് ) ആർ ഉദ്ദേശിക്കുന്നുവോ അവൻ തന്റെ രക്ഷിതാവിങ്കലേക്ക്‌ (മടങ്ങുവാനുള്ള) ഒരു സങ്കേതം തയ്യാറാക്കി വെക്കട്ടെആ ദിനം. സത്യം പുലരുകയും അസത്യം തകർന്നടിയുകയും ചെയ്യും
(ഭൂമിയിൽ പലപ്പോഴും സത്യം തമസ്ക്കരിക്കപ്പെടുകയും അസത്യം വിജയിക്കുകയും ചെയ്യുന്ന കാഴ്ച്ച നാം കാണുന്നു എന്നാൽ ആ ദിനത്തിൽ അസത്യത്തിനു നിലനിൽപ്പില്ല തന്നെ! ഭൂമിയിൽ കൊമ്പുള്ള ഒരാട്‌ കൊമ്പില്ലാത്ത ഒരാടിനെ കുത്തിയിരുന്നുവെങ്കിൽ അന്ന് കൊമ്പില്ലാതിരുന്ന ആടിനു കൊമ്പ്‌ നൽകി പകരം കുത്താൻ അല്ലാഹു അവസരം നൽകുകയും ഇനി മണ്ണായികൊള്ളുക എന്ന് അവകളോട്‌ പറയപ്പെടുകയും ചെയ്യും എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌നിർണ്ണായകമായ ആദിനം ഉണ്ടാവുമെന്നും അതിനെ വരവേൽക്കാൻ സത്യവിശ്വാസവും സൽക്കർമ്മങ്ങളും മുഖേന അല്ലാഹുവിങ്കൽ മെച്ചപ്പെട്ടൊരു സങ്കേതം തയാറാക്കണമെന്നും അത്‌ ചിട്ടപ്പെടുത്താത്തവരുടെ പാരത്രികം വളരെ പരിതാപകരമായിരിക്കുമെന്നും അല്ലാഹു ഉണർത്തുകയാണിവിടെ
إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا (40
ജനങ്ങളേ )! നിശ്ചയം സമീപസ്ഥമായ ഒരു ശിക്ഷയെ കുറിച്ച്‌ നിങ്ങൾക്ക്‌ നാമിതാ താക്കീത്‌ അൽകിയിരിക്കുന്നു മനുഷ്യന്റെ രണ്ട്‌ കരങ്ങൾ മുൻ കൂട്ടി ചെയ്തു വെച്ചതിനെ അവൻ നോക്കികാണുകയും ഞാൻ മണ്ണായി പോയെങ്കിൽ നന്നായിരുന്നേനേ എന്ന് സത്യ നിഷേധി പറയുകയും ചെയ്യുന്ന ദിവസം(അനുഭവപ്പെടുന്ന ശിക്ഷ) അന്നത്തെ ഭയങ്കരാവസ്ഥ കാണുമ്പോൾ സത്യ വിശ്വാസവും സൽക്കർമ്മങ്ങളുമൊന്നും ഒരുക്കാത്തവർ പറയുന്നത്‌ ഞാൻ മണ്ണായെങ്കിൽ നന്നായിരുന്നു (പിന്നെ ശിക്ഷ അനുഭവിക്കേണ്ടി വരില്ലല്ലോ എന്ന നിലക്ക്‌ )
എന്നാണെന്നാണ്‌ അല്ലാഹു പറയുന്നത്‌ ഓരോരുത്തരും ഭൂമിയിൽ വെച്ച്‌ ചെയ്തത്‌ അവിടെ തൂക്കുന്ന ഘട്ടത്തിൽ തിന്മയുടെ ആധിക്യം കാണേണ്ടി വരുന്ന അവസ്ഥയെ കുറിച്ച്‌ നാം ശരിക്കും ബോധവാന്മാരാകണം ..ഇമാം റാസി(റ) എഴുതുന്നു നല്ലവരുടെ പ്രവർത്തനങ്ങൾ ചെയ്തു വെച്ചവർക്ക്‌ മംഗളം! തെമ്മാടികളുടെ പ്രവർത്തനങ്ങൾ ചെയ്ത്‌ വെച്ചവർക്ക്‌ നാശം!(റാസി31/24)

ഞാൻ മണ്ണായെങ്കിൽ നന്നായിരുന്നു എന്ന് അവിശ്വാസികൾ പറയാൻ പല കാരണങ്ങളും വ്യഖ്യാതാക്കൾ പറയുന്നു മണ്ണായെങ്കിൽ നന്നായിരുന്നു എന്നതിന്റെ താൽപര്യം പുനർജ്ജന്മം ഇല്ലാതിരുന്നാൽ മതിയായിരുന്നു അഥവാ മരിച്ച്‌ മണ്ണായി കിടന്ന അവസ്ഥ തുടർന്നാൽ മതിയായിരുന്നു എന്നാണ്‌ മൃഗങ്ങളിൽ നടപ്പാക്കാനുള്ള പ്രതിക്രിയ(ഖിസാസ്‌) കഴിഞ്ഞതിനു ശേഷം അവകളോട്‌ അല്ലാഹു പറയും നിങ്ങൾ മണ്ണായി പോവുക എന്ന് ഇത്‌ കാണുമ്പോഴാണ്‌ അവിശ്വാസികൾ: ഇങ്ങനെ പറയുക എന്നും അഭിപ്രായമുണ്ട്‌(റാസി31/25)
ഏറ്റവും പ്രയാസകരമായ ഈ കടമ്പകടക്കാൻ നാം ശ്രദ്ധിക്കുക.പരലോകം രക്ഷപ്പെട്ടതാക്കാൻ പണിയെടുക്കുക ഇല്ലെങ്കിൽ അവിടെ വിരൽ കടിക്കേണ്ടി വരും അല്ലാഹു നന്മക്ക്‌ തൗഫീഖ്‌ നൽകട്ടെ ആമീൻ.

No comments:

Post a Comment

Note: only a member of this blog may post a comment.